HOME
DETAILS

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

  
Web Desk
March 23, 2026 | 5:13 PM

cpim leader m swaraj against election commission

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിജെപി സീല്‍ പതിച്ച കത്ത് വിതരണം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സംഘപരിവാര്‍ ഭരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, കോടതിയും ഉള്‍പ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങള്‍ ആര്‍എസ്എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന വിമര്‍ശനം ശരിവെക്കുന്ന നടപടിയാണിതെന്ന് സ്വരാജ് പറഞ്ഞു. 

ബിജെപിയുടെ സര്‍ക്കുലര്‍ വിതരണകേന്ദ്രമായി മാറിയ തെ രഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമാണ്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഇനി ഒരു സങ്കല്പം മാത്രമായിരിക്കുമെന്ന വ്യക്തമായ സൂചനയാണിത്. 
ജനാധിപത്യം സംരക്ഷിക്കുന്നതിനും ഇന്നല്ലെങ്കില്‍ നാളെ ജനം തെരുവിലിറങ്ങേണ്ടി വരുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം

''സംഘപരിവാർ ഭരണത്തിൽ
തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ
ആർ എസ് എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന വിമർശനം ശരിവെക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ബിജെപിയുടെ സർക്കുലർ
വിതരണകേന്ദ്രമായി മാറിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിന് അപമാനമാണ്. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഇനി ഒരു സങ്കല്പം മാത്രമായിരിക്കുമെന്ന വ്യക്തമായ സൂചനയാണിത്.
ജനാധിപത്യം സംരക്ഷിക്കുന്നതിനും ഇന്നല്ലെങ്കിൽ നാളെ ജനം തെരുവിലിറങ്ങേണ്ടി വരും. തീർച്ച.''
 

അതേസമയം രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ കേരള ബി.ജെ.പിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു. സംഭവം വിവാദമായതോടെയാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. നേരത്തെ നൽകിയ വിശദീകരണത്തിൽ സംഭവിച്ചത് ക്ലറിക്കൽ പിഴവാണെന്നും തെറ്റ് തിരിച്ചറിഞ്ഞ ഉടൻ തന്നെ തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞിരുന്നു. എങ്കിലും കമ്മീഷനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തൂകുടി ഇരട്ട കസ്റ്റഡി കൊലപാതകം; ഒന്‍പത് പൊലിസുകാരും കുറ്റക്കാര്‍ ! ശിക്ഷാവിധി 30ന്

National
  •  2 hours ago
No Image

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 1202 സ്ഥാനാര്‍ഥികള്‍; സമര്‍പ്പിച്ചത് 2039 പത്രികകള്‍ 

Kerala
  •  3 hours ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  3 hours ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  4 hours ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  4 hours ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  4 hours ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  4 hours ago
No Image

വിലക്കയറ്റത്തിന് തടയിടാൻ ഖത്തർ വാണിജ്യ മന്ത്രാലയം; നിയമം ലംഘിച്ച 80 സ്ഥാപനങ്ങൾക്കെതിരെ നടപടി, രണ്ട് കടകൾ അടപ്പിച്ചു

qatar
  •  5 hours ago
No Image

എണ്ണവില കുറയ്ക്കാനുള്ള നാടകം; ട്രംപിന്റെ സമാധാന വാദങ്ങൾ തള്ളി ഇറാൻ; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്ഥിരീകരണം

Kerala
  •  5 hours ago
No Image

മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫിന് അപരഭീഷണി; എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മത്സരിക്കും 

Kerala
  •  5 hours ago