ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു
ദുബൈ: യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ലെബനനിലെ അഭയാർഥികൾക്കായി യുഎഇയുടെ സഹായഹസ്തം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം 'ദുബൈ ഹ്യൂമാനിറ്റേറിയൻ' (DXBH) ആണ് 21.5 മെട്രിക് ടൺ അവശ്യ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ലെബനനിലേക്ക് അയച്ചത്. ലോകാരോഗ്യ സംഘടനയുടെ (WHO) മേൽനോട്ടത്തിലുള്ള ഈ സഹായങ്ങൾ നാല് വലിയ ട്രക്കുകളിലായാണ് ദുബൈ നിന്ന് പുറപ്പെട്ടത്.
21.5 മെട്രിക് ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും ലോകാരോഗ്യ സംഘടനയുടെ (WHO) സഹകരണത്തോടെ ലെബനനിലെ കുടിയിറക്കപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിക്കും. ദുബൈ ഹ്യൂമാനിറ്റേറിയന്റെ നേതൃത്വത്തിലായിരിക്കും ട്രക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുക. ഗതാഗത ചെലവുകൾ 'ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഇംപാക്ട് ഫണ്ട്' (GHIF) വഹിക്കും.
പ്രതിസന്ധി നേരിടുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അതിവേഗം സഹായമെത്തിക്കാനുള്ള ദുബൈയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലും തടസ്സമില്ലാതെ സഹായമെത്തിക്കാൻ ഞങ്ങളുടെ സംവിധാനങ്ങൾ സജ്ജമാണ് എന്ന് ദുബൈ ഹ്യൂമാനിറ്റേറിയൻ സിഇഒ ഗ്യൂസെപ്പെ സാബ വ്യക്തമാക്കി.
Under the directives of His Highness Sheikh Mohammed bin Rashid Al Maktoum, Dubai Humanitarian has dispatched 21.5 tonnes of essential medical supplies and medicines to support displaced communities in Lebanon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."