സെന്‍സസ് ആദ്യഘട്ടം നാളെ മുതൽ സെപ്റ്റംബർ വരെ; വീടുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് 33 ചോദ്യങ്ങൾ
ന്യൂഡല്‍ഹി: ഇന്ത്യയുടെ 16ാമത് സെന്‍സസ് (ആദ്യത്തെ സമ്പൂർണ ഡിജിറ്റല്‍ സെന്‍സസ്) നാളെ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭവനങ്ങളുടെ അവസ്ഥ, അടിസ്ഥാനസൗകര്യങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ആദ്യഘട്ടം നാളെ തുടങ്ങി സെപ്റ്റംബര്‍ വരെ നടക്കും. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വിവരങ്ങള്‍ ശേഖരിക്കുന്ന രണ്ടാമത്തെ ഘട്ടം അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിക്കും. ഈ ഘട്ടത്തിലാകും ജാതിവിവരങ്ങള്‍ ശേഖരിക്കുക.
സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സെന്‍സസ് ചോദ്യാവലി പരിഷ്‌കരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 33 ചോദ്യങ്ങള്‍ വിജ്ഞാപനം ചെയ്തു. ഇന്റര്‍നെറ്റ് സൗകര്യം, എല്‍.പി.ജി, കുടിവെള്ളം, ശുചിത്വ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പുതിയ ചോദ്യങ്ങളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വ്യത്യസ്ത സമയക്രമങ്ങളിലായാണ് ആദ്യഘട്ടം നടക്കുന്നത്.
പ്രധാന ചോദ്യങ്ങള്‍
കെട്ടിട നമ്പര്‍, വീട്ടുനമ്പര്‍, തറയും ഭിത്തിയും മേല്‍ക്കൂരയും നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തു, ഭിത്തി നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തു, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഗൃഹനാഥന്റെ പേര്, ലിംഗം, മുറികളുടെ എണ്ണം, കുടിവെള്ളം, വെളിച്ചം, ശൗചാലയം, മാലിന്യനിര്‍മാര്‍ജനം, അടുക്കള, എല്‍.പി.ജി കണക്ഷന്‍, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍, ടെലിഫോണ്‍, വാഹനങ്ങള്‍, പ്രധാനഭക്ഷണം, മൊബൈല്‍ നമ്പര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."