'ഇത് വെറും സാമ്പിൾ'; പാലക്കാട് നടന്നത് ബിജെപിയുടെ അസഹിഷ്ണുത; രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; കോൺഗ്രസിനും വിമർശനം
കോഴിക്കോട്: പാലക്കാട്ടെ വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ബിജെപിയെയും കോൺഗ്രസിനെയും അദ്ദേഹം വിമർശിക്കുകയും ചെയ്തു. കോഴിക്കോട് ബേപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് നടന്നത് ബിജെപിയുടെ അസഹിഷ്ണുതയുടെ അടയാളമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മറ്റ് പലയിടത്തും ബിജെപി നടപ്പിലാക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ ഒരു സാമ്പിളാണ് പാലക്കാട് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ തടയുന്നതും ആക്രമിക്കാൻ മുതിരുന്നതും ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വന്തം സ്ഥാനാർത്ഥി നടുറോഡിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Chief Minister Pinarayi Vijayan has condemned the BJP's obstruction of UDF candidate Ramesh Pisharody's campaign in Palakkad's Vadakkenthara, criticizing both BJP and Congress for the incident during an election rally in Kozhikode's Beypore [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."