വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ
കൊച്ചി: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതി ഹൈക്കോടതിയെ സമീപിച്ചു. വോട്ടിങ് ദിനത്തിൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഗോവിന്ദൻ ഹരജി നൽകിയത്.
ഹർജി പരിഗണിച്ച കോടതി, എല്ലാ സ്ഥാനാർത്ഥികളും ഇത്തരത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചു. എന്നാൽ, തനിക്കെതിരായ ഭീഷണികളെക്കുറിച്ച് മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നതാണെന്നും, നിലവിലെ സാഹചര്യം ഏറെ ഗൗരവതരമുള്ളതാണെന്നും ടി.കെ. ഗോവിന്ദൻ കോടതിയെ അറിയിച്ചു.
അതേസമയം, ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലവിൽ സ്ഥാനാർത്ഥിക്ക് സുരക്ഷ നൽകുന്നുണ്ടെന്ന് പൊലിസ് കോടതിയെ അറിയിച്ചു. ഹരജിയിൽ വിശദീകരണം തേടി സംസ്ഥാന പൊലിസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.
സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി.കെ. ഗോവിന്ദൻ പാർട്ടി നിലപാടുകളോടുള്ള വിയോജിപ്പിനെ തുടർന്നാണ് തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടുന്നത്. സിപിഎം പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."