HOME
DETAILS

ഡൽഹി നിയമസഭയിലെ സുരക്ഷാവീഴ്ച; വിഐപി ഗേറ്റ് തകർത്ത് അകത്തുകടന്ന അ‍ജ്ഞാതനെ പൊലിസ് പിടികൂടി

  
April 06, 2026 | 1:25 PM

major security breach at delhi assembly complex accused arrested

ഡൽഹി: അതീവ സുരക്ഷാ മേഖലയായ ഡൽഹി നിയമസഭാ സമുച്ചയത്തിൽ വൻ സുരക്ഷാ വീഴ്ച. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ഗേറ്റ് ഇടിച്ചുതകർത്ത് നിയമസഭാ സമുച്ചയത്തിന് അകത്തു പ്രവേശിക്കുകയും സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിൽ ഒരു പൂച്ചെണ്ട് വെക്കുകയും ചെയ്തു. തുടർന്ന് സ്പീക്കറുടെ ഔദ്യോ​ഗിക വാഹനത്തിന് നേരെ മഷി എറിഞ്ഞ് പ്രതി കടന്നു കളഞ്ഞു. എന്നാൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തലസ്ഥാനത്തെ നടുക്കിയ പ്രതിയെ പൊലിസ് പിടികൂടി.

നോർത്ത് ഡൽഹിയിലെ രൂപ നഗറിൽ നിന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലിസ് പിടിച്ചെടുത്തു. സരബ്ജിത് സിംഗ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയ്ക്ക് ബോംബ് ഭീഷണി ഉയർന്നതിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള (UP-26 AZ 8090) ടാറ്റ സിയറ കാറിൽ സരബ്ജിത് സിംഗ് നിയമസഭാ പരിസരത്തെത്തിയത്. തുടർന്ന്, സിആർപിഎഫ് കാവലുണ്ടായിരുന്ന വിഐപി പ്രവേശന കവാടമായ രണ്ടാം നമ്പർ ഗേറ്റ് ഇടിച്ചുതകർത്താണ് കാർ ഉള്ളിൽ പ്രവേശിച്ചത്. പിന്നീട്, സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിൽ കാർ നിർത്തിയ ഇയാൾ, പുറത്തിറങ്ങി സ്പീക്കറുടെ ഓഫീസിന് സമീപം ഒരു പൂച്ചെണ്ട് വെച്ച ശേഷം കാറുമായി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ, സ്പീക്കറുടെ ഓഫീസിന് മുന്നിൽ വെച്ച പൂച്ചെണ്ടിലോ പരിസരത്തോ സ്ഫോടകവസ്തുക്കളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

A major security lapse was reported at the high-security Delhi Legislative Assembly complex after a masked individual rammed through the gate, entered the premises, and placed a bouquet in front of Speaker Vijender Gupta’s office. The accused also threw ink at the Speaker’s official vehicle before fleeing, but was later arrested by police after hours of search.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  a day ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  a day ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  a day ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  a day ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  a day ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  a day ago
No Image

ലോകത്തെ മികച്ച 10 സർക്കാരുകളുടെ പട്ടികയിൽ ഇടം നേടി യുഎഇ

uae
  •  a day ago
No Image

മെസ്സിക്ക് റെക്കോർഡ് പ്രതിഫലം, എങ്കിലും റൊണാൾഡോയേക്കാൾ 8 മടങ്ങ് പിന്നിൽ! കാരണം ഇതാണ്

Football
  •  a day ago
No Image

എംഎസ്‌സി മിക്കോൾ വിഴിഞ്ഞം തുറമുഖത്ത്; നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന്

Kerala
  •  a day ago