HOME
DETAILS

ഡൽഹി നിയമസഭയിലെ സുരക്ഷാവീഴ്ച; വിഐപി ഗേറ്റ് തകർത്ത് അകത്തുകടന്ന അ‍ജ്ഞാതനെ പൊലിസ് പിടികൂടി

  
April 06, 2026 | 1:25 PM

major security breach at delhi assembly complex accused arrested

ഡൽഹി: അതീവ സുരക്ഷാ മേഖലയായ ഡൽഹി നിയമസഭാ സമുച്ചയത്തിൽ വൻ സുരക്ഷാ വീഴ്ച. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ഗേറ്റ് ഇടിച്ചുതകർത്ത് നിയമസഭാ സമുച്ചയത്തിന് അകത്തു പ്രവേശിക്കുകയും സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിൽ ഒരു പൂച്ചെണ്ട് വെക്കുകയും ചെയ്തു. തുടർന്ന് സ്പീക്കറുടെ ഔദ്യോ​ഗിക വാഹനത്തിന് നേരെ മഷി എറിഞ്ഞ് പ്രതി കടന്നു കളഞ്ഞു. എന്നാൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തലസ്ഥാനത്തെ നടുക്കിയ പ്രതിയെ പൊലിസ് പിടികൂടി.

നോർത്ത് ഡൽഹിയിലെ രൂപ നഗറിൽ നിന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലിസ് പിടിച്ചെടുത്തു. സരബ്ജിത് സിംഗ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയ്ക്ക് ബോംബ് ഭീഷണി ഉയർന്നതിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള (UP-26 AZ 8090) ടാറ്റ സിയറ കാറിൽ സരബ്ജിത് സിംഗ് നിയമസഭാ പരിസരത്തെത്തിയത്. തുടർന്ന്, സിആർപിഎഫ് കാവലുണ്ടായിരുന്ന വിഐപി പ്രവേശന കവാടമായ രണ്ടാം നമ്പർ ഗേറ്റ് ഇടിച്ചുതകർത്താണ് കാർ ഉള്ളിൽ പ്രവേശിച്ചത്. പിന്നീട്, സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിൽ കാർ നിർത്തിയ ഇയാൾ, പുറത്തിറങ്ങി സ്പീക്കറുടെ ഓഫീസിന് സമീപം ഒരു പൂച്ചെണ്ട് വെച്ച ശേഷം കാറുമായി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ, സ്പീക്കറുടെ ഓഫീസിന് മുന്നിൽ വെച്ച പൂച്ചെണ്ടിലോ പരിസരത്തോ സ്ഫോടകവസ്തുക്കളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

A major security lapse was reported at the high-security Delhi Legislative Assembly complex after a masked individual rammed through the gate, entered the premises, and placed a bouquet in front of Speaker Vijender Gupta’s office. The accused also threw ink at the Speaker’s official vehicle before fleeing, but was later arrested by police after hours of search.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗത വിപ്ലവത്തിന് കാതോർത്ത് യുഎഇ; ദുബൈ, ഷാർജ, അജ്മാൻ ഇമാറാത്തുകളെ ബന്ധിപ്പിച്ച് 600 കോടിയുടെ ഹൈവേ വരുന്നു

uae
  •  3 hours ago
No Image

ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; യുഎസ് സമാധാന പദ്ധതി തള്ളി ഇറാൻ

International
  •  3 hours ago
No Image

വിഷുവിപണി ലക്ഷ്യമിട്ട് വാടകവീട്ടിൽ സ്ഫോടകവസ്തു ശേഖരം; എലത്തൂരിൽ പിടികൂടിയത് 184 കിലോ സ്ഫോടകവസ്തുക്കൾ

Kerala
  •  3 hours ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വസ്ത്ര ഗോഡൗണിന് തീപിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

uae
  •  3 hours ago
No Image

ഫാളില & ഫളീല 2026–27 അഡ്മിഷൻ ആരംഭിച്ചു

Kerala
  •  3 hours ago
No Image

നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 hours ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 12 ബാലിസ്റ്റിക് മിസൈലുകളും 19 ഡ്രോണുകളും തകർത്തു

uae
  •  4 hours ago
No Image

വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ; കേന്ദ്രമന്ത്രി ജയശങ്കർ പേര് പരാമർശിച്ചില്ല, ബിജെപി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി ആർ. ശ്രീലേഖ

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 hours ago
No Image

കേരളം രാജ്യത്തിന് മാതൃക; പൊലിസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനത്തിന് സുപ്രീം കോടതിയുടെ കൈയടി

Kerala
  •  4 hours ago