യുഎഇയിൽ സ്വദേശികൾക്ക് വൻ ആനുകൂല്യങ്ങൾ; നഫീസ് പദ്ധതി 2040 വരെ നീട്ടി
അബുദബി: സ്വദേശിവൽക്കരണ പദ്ധതിയായ 'നഫീസ്' (Nafis) 2040 വരെ നീട്ടാൻ തീരുമാനിച്ച് യുഎഇ സർക്കാർ. സ്വദേശി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സ്വകാര്യ മേഖലയിൽ സ്വദേശി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായി വിപുലമായ ആനുകൂല്യങ്ങളാണ് പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് പ്രഖ്യാപനം നടത്തിയത്.
പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി ചൈൽഡ് അലവൻസ് പദ്ധതിയിൽ കുട്ടികളുടെ എണ്ണത്തിനുണ്ടായിരുന്ന പരിധി നീക്കം ചെയ്തതോടെ, യോഗ്യരായ എല്ലാ കുട്ടികൾക്കും ഇനി മുതൽ ആനുകൂല്യം ലഭ്യമാകും. കൂടാതെ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇമാറാത്തി അമ്മമാരുടെ കുട്ടികൾക്കായി പ്രത്യേക പിന്തുണാ പദ്ധതികളും, സ്വകാര്യ കമ്പനികളിൽ സേവനമനുഷ്ഠിക്കുന്ന സ്വദേശികളുടെ ഭാര്യമാർക്ക് പ്രത്യേക പരിഗണനയും സഹായവും ഉറപ്പാക്കുന്ന കുടുംബ സുരക്ഷാ നടപടികളും പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വദേശി പ്രതിഭകളെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദീർഘകാല പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 1,76,000 സ്വദേശികൾ നഫീസ് വഴി ജോലി കണ്ടെത്തുകയും 1,52,000 പേർ സ്വകാര്യ മേഖലയിൽ തുടരുകയും ചെയ്യുന്നുണ്ട്. ശ്രദ്ധേയമായ കാര്യം, ഗുണഭോക്താക്കളിൽ 74 ശതമാനവും സ്ത്രീകളാണ് എന്നതാണ്.
ഏകദേശം 32,000 സ്വകാര്യ കമ്പനികൾ നിലവിൽ നഫീസ് പദ്ധതിയുമായി സഹകരിച്ച് സ്വദേശികളെ നിയമിക്കുന്നുണ്ട്. 38,000-ത്തോളം കുടുംബങ്ങൾക്ക് നിലവിൽ കുട്ടികളുടെ അലവൻസ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. 2040 വരെയുള്ള കാലയളവിൽ കൂടുതൽ സ്വദേശികളെ ഉന്നത തസ്തികകളിലേക്ക് എത്തിക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
the United Arab Emirates extends the nafis program until 2040 offering major benefits to emirati nationals including job support salary subsidies and private sector opportunities strengthening workforce participation and long term economic sustainability across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."