എസ്.ഡി.പി.ഐ ബന്ധം മുതൽ വ്യാജ ആധാർ വരെ; വാദപ്രതിവാദങ്ങൾക്കിടെ ഇന്ന് കൊട്ടിക്കലാശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ 23 നാൾ നീണ്ട പരസ്യപ്രചാരണം ഇന്നു വൈകീട്ട് കൊട്ടിക്കലാശത്തോടെ അവസാനിക്കാനിരിക്കെ വാക്‌പോരിൽ ചുട്ടുപൊള്ളി കേരളം. ശബരിമല സ്വർണക്കൊള്ള മുതൽ സി.പി.എം-എസ്.ഡി.പി.ഐ ബന്ധം, വയനാട്ടിലെ ഫണ്ട് വിവാദം, പയ്യന്നൂരിലെ വ്യാജ ആധാർ കാർഡ് നിർമാണ ആരോപണങ്ങളിലൂടെ നീണ്ട് ഇപ്പോൾ 'ലൗ ജിഹാദിൽ' വരെ എത്തി നിൽക്കുന്ന അതിരൂക്ഷ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
അവശേഷിക്കുന്ന മണിക്കൂറുകളിൽ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നതിനാൽ അതീവ ജാഗ്രതയോടെയാണ് ഓരോ രാഷ്ട്രീയ പാർട്ടിയും പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്.
ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പ്രചാരണത്തിന് കൊടിയിറക്കം. കലാശക്കൊട്ട് കഴിഞ്ഞാൽ നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. പോളിങ് സാധനങ്ങളുടെ വിതരണവും നാളെ നടക്കും. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് നാലിന്.
As the 23-day campaign for the Kerala assembly elections draws to a close with a high-voltage finale, the state has witnessed intense political confrontations. The campaign trail was marked by sharp exchanges over a range of contentious issues—from the Sabarimala gold controversy and alleged CPM–SDPI links to the Wayanad fund dispute, fake Aadhaar card allegations in Payyannur, and debates around ‘love jihad.’ The charged rhetoric reflects a deeply polarized political atmosphere leading
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."