യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍; രാത്രി വൈകിയും ചര്‍ച്ച തുടരുന്നു; പ്രതിസന്ധിയായി ഹോര്‍മുസ്
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യുഎസും, ഇറാനും തമ്മിലുള്ള ചര്‍ച്ച തുടരുന്നു. ശനിയാഴ്ച്ച വൈകീട്ട് ആരംഭിച്ച ചര്‍ച്ച ഞായറാഴ്ച്ച പുലര്‍ച്ചെയും തുടരുകയാണ്. 15 മണിക്കൂര്‍ പിന്നിട്ട ചര്‍ച്ചയില്‍ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം സംബന്ധിച്ച വിഷയമാണ് പ്രതിസന്ധിയായി തുടരുന്നതെന്ന് പാക് വൃത്തങ്ങള്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദ അന്തരീക്ഷത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. യുഎസിന്റെ ഭാഗത്ത് നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘവും, ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി, സ്പീക്കര്‍ ഹമ്മദ് ബാഗേര്‍ ഗാലിബഫ് അടക്കമുള്ള നേതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
അതേസമയം ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നുവെങ്കിലും ശുഭകരമായ വിവരങ്ങൾ ഇതുവരെ ഇല്ലെന്നാണ് ഇറാൻ ഏജൻസികൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങളോടെ ഹോർമുസിൽ കപ്പൽ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിശദമാക്കിയത്. എന്നാൽ സൈനിക കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് ഇറാൻ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.
എന്നാൽ ചർച്ചകളുടെ ഫലം എന്തുതന്നെയായാലും തനിക്ക് ആശങ്കയില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാനുമായി ഒരു കരാറിൽ എത്തുന്നതും എത്താതിരിക്കുന്നതും തന്നെ സംബന്ധിച്ച് വ്യത്യാസമില്ലാത്ത കാര്യമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."