തെലങ്കാനയിൽ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികൾ
ഹൈദരാബാദ്: തെലങ്കാനയിലെ സംസ്ഥാന ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഏഴ് വിദ്യാർഥികൾ ജീവനൊടുക്കി. നൽഗൊണ്ട, ഹൈദരാബാദ്, മേഡക്, ആദിലാബാദ്, മഹബൂബ്‌നഗർ, സൂര്യപേട്ട്, രംഗറെഡ്ഡി എന്നി ജില്ലകളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച്ചയാണ് സംസ്ഥാനതത്ത് ഇന്റർമീഡിയറ്റ് പരീക്ഷഫലം പ്രഖ്യാപിച്ചത്. 16നും 17നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇവർ ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്.
നൽഗൊണ്ടയിൽ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥിനിയായ കല്യാണി (16)യാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിൽ ഒന്നാം വർഷ വിദ്യാർഥിയായ ലക്ഷ്യയും (16) മേഡകിൽ സായിറാം (16) എന്ന വിദ്യാർഥിയും ഒരു വിഷയത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ആദിലാബാദിൽ രണ്ടാം വർഷ വിദ്യാർഥിനിയായ സൗജന്യയാണ് (17) ഫലം വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മഹബൂബ്നഗറിൽ ഭൂത്പുർ സ്വദേശിനിയായ ശ്രീവാണി(17), സൂര്യപേട്ടിൽ ചിവേംല സ്വദേശിനി സൗജന്യ(17), രംഗറെഡ്ഡിയിലെ ഫറൂഖ്നഗറിൽ അഭിയാദവ് എന്ന വിദ്യാർഥിയും ആത്മഹത്യ ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
following the announcement of the state intermediate exam results in telangana, seven students died by suicide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."