HOME
DETAILS

മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു 

  
Web Desk
April 15, 2026 | 12:48 PM

eft leaders skipped the opposition meeting called by congress on delimitation

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ഇടത് ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് സി.പി.ഐ, സിപിഎം ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. 

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടത് മുന്നണിക്കെതിരെ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്ന് ഇടതുനേതാക്കള്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി നിലമറന്ന് പെരുമാറിയെന്നും, സിപിഎം, ബിജെപിയുടെ ബി ടീം ആണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ അതിര് കടന്നെന്നുമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. 

സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും യോഗത്തിനെത്തിയില്ല. പകരം പ്രതിനിധികളെ അയച്ചെന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിനായി നീലോത്പല്‍ ബസുവും, സിപി ഐ പ്രതിനിധിയായി ആനി രാജയുമാണ് യോഗത്തിലെത്തിയത്.

അതേസമയം മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുണ്ട്. നീക്കം നിയമവിരുദ്ധമെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. പാര്‍ലമെന്റ് ഘടനയില്‍ മാറ്റം വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളം, തമിഴ്നാട് അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ട്രാറ്റജി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്കെതിരെ ശക്തമായ നിലപാടാണ് തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടായത്. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്താന്‍ ഡിഎംകെ ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ വരാനിരിക്കുന്ന പുനര്‍നിര്‍ണയ ഭേദഗതി ബില്‍ തമിഴ്നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ തകര്‍ക്കുമെന്നാണ് ഡിഎംകെ വിലയിരുത്തിയിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  5 hours ago
No Image

യുദ്ധകാലത്തും ശാന്തത; യുഎഇയെ പ്രശംസിച്ച് 59 രാജ്യങ്ങൾ പിന്നിട്ടെത്തിയ ബൈക്ക് യാത്രികൻ

uae
  •  5 hours ago
No Image

മണ്ഡല പുനർനിർണയം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റാനുള്ള ​തന്ത്രമെന്ന് സംശയം; മുഖ്യമന്ത്രി 

Kerala
  •  5 hours ago
No Image

'പ്രകൃതി നശിപ്പിച്ചുള്ള വികസനം വേണ്ട'; കൽബ ബീച്ച് പദ്ധതി നിരസിച്ച് ഷാർജ ഭരണാധികാരി

uae
  •  5 hours ago
No Image

യുഎഇയിൽ നികുതി പിഴകളിൽ വൻ ഇളവ്: പുതിയ നിയമം പ്രാബല്യത്തിൽ; ബിസിനസ് മേഖലയ്ക്ക് ആശ്വാസം

uae
  •  5 hours ago
No Image

മണ്ഡല പുനര്‍നിര്‍ണയം: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡ്യാ സഖ്യം യോഗം ചേരുന്നു

National
  •  6 hours ago
No Image

'മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ല, രക്തം ലഭ്യമാക്കാന്‍ കാലതാമസം വരുത്തി' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

Kerala
  •  6 hours ago
No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  7 hours ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  7 hours ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  8 hours ago