HOME
DETAILS

ലെബനൻ വെടിനിർത്തൽ കരാർ; ട്രംപിനെതിരെ ഇസ്റാഈലിൽ പ്രതിഷേധം

  
Web Desk
April 19, 2026 | 2:25 PM

lebanon ceasefire deal protests in israel against trump

ജറുസലേം: ലെബനനുമായുള്ള വെടിനിർത്തൽ കരാറിനെതിരെ ഇസ്റാഈലിൽ വൻ ജനരോഷം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ലെബനനുമായി 10 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെയാണ് ഇസ്റാഈലിൽ കരാറിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് പടിഞ്ഞാറൻ ജറുസലേമിലെ യുഎസ് എംബസിക്ക് മുന്നിൽ പ്രകടനം നടത്തിയത്.

ഹിസ്ബുള്ളയുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവരെ പൂർണ്ണമായി നിരായുധരാക്കാതെയുള്ള വെടിനിർത്തൽ സുരക്ഷിതമല്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നിരന്തരം വിധേയരാകുന്ന വടക്കൻ ഇസ്റാഈൽ നിവാസികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഹിസ്ബുള്ള ഇപ്പോഴും വലിയ ഭീഷണിയാണെന്നും സൈനിക നടപടി പാതിവഴിയിൽ നിർത്തിയത് വടക്കൻ മേഖലയിലെ ജനങ്ങളെ അപകടത്തിലാക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

കരാറിലെ പ്രധാന വ്യവസ്ഥകൾ

യുഎസും ഇറാനും തമ്മിലുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ട്രംപ് ഈ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകൾ ഇസ്റാഈലിനെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഇതിനായി ലെബനൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണം. വ്യാഴാഴ്ച വൈകുന്നേരമാണ് കരാർ പ്രാബല്യത്തിൽ വന്നത്.

കടുപ്പിച്ച് ഇസ്റാഈൽ പ്രതിരോധ മന്ത്രി

ലെബനൻ സർക്കാർ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ സൈന്യം ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. നമ്മുടെ സൈനികരുടെ സുരക്ഷയ്ക്കായി സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് സംശയിക്കുന്ന ലെബനനിലെ ഏത് റോഡും കെട്ടിടവും തകർക്കാൻ മടിക്കില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കരാറിനിടയിലും ഇസ്റാഈൽ ആക്രമണങ്ങൾ തുടരുന്നത് സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗസ്സ മാതൃകയിൽ ലെബനനിലും "യെല്ലോ ലൈൻ" എന്ന പേരിൽ സൈനിക അതിർത്തി സൃഷ്ടിക്കാനുള്ള ഇസ്റാഈൽ നീക്കം കരാറിന്റെ ഭാവിയെക്കുറിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്.

 

Hundreds of Israelis, primarily residents of the northern border, staged a major protest in front of the US Embassy in Jerusalem following a 10-day ceasefire deal brokered by President Donald Trump.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വിമാനത്താവളം: സാധ്യതാ പഠനത്തിന് കേന്ദ്രം ഉത്തരവിട്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി

Kerala
  •  6 days ago
No Image

മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

Kerala
  •  6 days ago
No Image

'ആരോഗ്യവും ഓർമയും പോയി, ഒരു വർഷമായി മകൾ കിടപ്പിൽ'; ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ അഷ്കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻഭാര്യയുടെ കുടുംബം 

Kerala
  •  6 days ago
No Image

ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത; ഖത്തര്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം

qatar
  •  6 days ago
No Image

പി.എസ്.ജി വീണ്ടും തൂക്കി; ഇനി ആര്‍.സി.ബിയുടെ ഊഴം? ഇരട്ടക്കിരീട സ്വപ്നവുമായി ബെംഗളൂരു ഇന്ന് ഗുജറാത്തിനെതിരെ!

Cricket
  •  6 days ago
No Image

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വിരാമം; ഖത്തര്‍ വീണ്ടും തിരക്കിലേക്ക്

qatar
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ മരം വീണ് ​ഗതാ​ഗതം സ്തംഭിച്ചു; മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുന്നു; അടിവാരത്തും ലക്കിടിയിലും വാഹനക്കുരുക്ക്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകം ഞെട്ടലില്‍! തീപ്പാറും റെക്കോഡ് വേട്ടയിൽ റബാദയും ഭുവിയും നേര്‍ക്കുനേര്‍; ഫൈനൽ പോരാട്ടത്തിന് അഹമ്മദാബാദ് ഒരുങ്ങി

Cricket
  •  6 days ago
No Image

രാജകുമാരിയായി ആൾമാറാട്ടം നടത്തി 12 മില്യണിന്റെ ഊദ് കവർന്നു; തട്ടിപ്പ് സംഘത്തെ 12 മണിക്കൂറിനുള്ളിൽ പൊക്കി ദുബൈ പൊലിസ്

uae
  •  6 days ago
No Image

യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു; ജൂണിൽ പെട്രോൾ വില 8 ശതമാനം വർദ്ധിച്ചു, നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

uae
  •  6 days ago