താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു; മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുന്നു; അടിവാരത്തും ലക്കിടിയിലും വാഹനക്കുരുക്ക്
കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. ഇതേത്തുടർന്ന് ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം വലിയ മരങ്ങളാണ് പാതയിലേക്ക് വീണിരിക്കുന്നത്. ഇതോടെ ചുരത്തിന്റെ ഇരുഭാഗങ്ങളിലും കിലോമീറ്ററുകളോളം നീളത്തിൽ വലിയ വാഹനക്കുരുക്ക് രൂപപ്പെട്ടു.
റോഡിലെ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി കൽപറ്റയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ചുരം മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
അടിയന്തരമായി മരങ്ങൾ മുറിച്ചുമാറ്റി റോഡ് വൃത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ചുരം വഴി യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രകൾ ഒഴിവാക്കുകയോ, കുറ്റ്യാടി പക്രംതളം ചുരം തുടങ്ങിയ ഇതര പാതകൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് പൊലിസ് അറിയിച്ചു.
Traffic on the Thamarassery ghat road came to a complete standstill after a massive tree uprooted and fell across the highway. Vehicles were stranded on both sides of the mountain pass, causing severe traffic jams. Authorities and rescue teams rushed to the spot immediately and are currently working to cut down and remove the tree to restore vehicular movement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."