HOME
DETAILS

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

  
Web Desk
April 22, 2026 | 2:32 AM

kozhikode nasreena murder case cctv footage confirms suspect threw phones into well clearing mysteries

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ മാതൃസഹോദരിയുടെ മകൾ നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൊബൈൽ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് പ്രതിയായ അദ്‌നാൻ തന്നെയെന്ന് പൊലിസ്. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും ശബ്ദരേഖകളും പരിശോധിച്ചതിലൂടെയാണ് പൊലിസിന് ഈ നിർണ്ണായക തെളിവ് ലഭിച്ചത്.

കൊലപാതകത്തിന് ശേഷം അദ്‌നാൻ വീടിന്റെ അടുക്കളവാതിൽ വഴി പുറത്തിറങ്ങി ഫോണുകൾ കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ് എന്ന് പൊലിസ് അറിയിച്ചു. അടുക്കളവാതിലിന്റെ താക്കോൽ വെക്കുന്ന സ്ഥലം കൃത്യമായി അറിയാമായിരുന്ന അദ്‌നാൻ, അത് ഉപയോഗിച്ച് വാതിൽ തുറക്കുന്ന ശബ്ദവും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ കള്ളൻ കയറിയെന്ന സംശയത്തിൽ നസ്രീനയുടെ വല്യുമ്മ സഫിയ പെൺകുട്ടിയെ ഫോണിൽ വിളിച്ചിരുന്നു. ഈ സമയം നസ്രീനയുടെ ഫോൺ അദ്‌നാന്റെ കൈവശമായിരുന്നു. പിന്നാലെ ഉമ്മ റംസീനയും വിളിച്ചതോടെ പരിഭ്രാന്തനായ അദ്‌നാൻ, ഫോണുകൾ കിണറ്റിലെറിഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനുശേഷമാണ് അദ്‌നാൻ മറ്റൊരു മുറിയിൽ കയറി ജീവനൊടുക്കിയത്.

നേരത്തെ നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെടുത്തപ്പോൾ, തെളിവ് നശിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചോ എന്ന സംശയം പൊലിസിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ സംശയങ്ങൾ അസ്ഥാനത്തായി. അദ്നാന് സ്വഭാവദൂഷ്യമുണ്ടായിരുന്നതായും മുൻപ് മർദ്ദനമേറ്റിരുന്നതായും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ഏപ്രിൽ 14-നാണ് പത്താംക്ലാസുകാരിയായ നസ്രീനയെ അദ്‌നാൻ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചായിരുന്നു ക്രൂരകൃത്യം. തുടർന്ന് നസ്രീനയുടെ ബന്ധുവായ അദ്‌നാൻ മൂക്കിലും വായിലും സെല്ലോ ടേപ്പ് ചുറ്റി മറ്റൊരു മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

 

Police have confirmed that Adnan, the suspect in the murder of 10th-grade student Nasreena, was the one who threw their mobile phones into a well to destroy evidence. CCTV footage and audio recordings from the scene in East Muzhikkal show Adnan using a spare key to exit through the kitchen door and discarding the phones after receiving calls from Nasreena's mother and grandmother.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  2 hours ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  2 hours ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  2 hours ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  2 hours ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  2 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  3 hours ago
No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  4 hours ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  4 hours ago
No Image

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

National
  •  4 hours ago
No Image

ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ഹൃദയാഘാതംമൂലം അന്തരിച്ചു

bahrain
  •  5 hours ago