HOME
DETAILS

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

  
സുധീർ കെ. ചന്ദനത്തോപ്പ്
April 22, 2026 | 4:52 AM

from puttingal to today 400 accidents and a thousand lives lost in keralas recurring fireworks disasters

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൻ്റെ പത്താം വാർഷികത്തിൽ തൃശൂരിൽ മറ്റൊരു ദുരന്തത്തിന് കൂടി സംസ്ഥാനം സാക്ഷിയായിരിക്കുന്നു. പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടും അപകടങ്ങൾ തുടർക്കഥയാകുന്നത് നിയമ സംവിധാനങ്ങളിലെ പാളിച്ചകളിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.  ഇതുവരെയായി ചെറുതും വലുതുമായ നാനൂറോളം അപകടങ്ങളിൽ ആയിരത്തിലധികം പേർക്ക് കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും അപകടങ്ങളുടെയും അതിൽ കൊല്ലപ്പെടുന്നവരുടെയും എണ്ണവും കൂടിവരുന്നതായാണ് കണക്കുകൾ.


 
ശബരിമല ദുരന്തം കഴിഞ്ഞ് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിൽ വെടിക്കെട്ട് ദുരന്തങ്ങൾക്ക് ഒരു പഞ്ഞവുമില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17നാണ് കൊല്ലം പുറ്റിങ്ങലിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം ഉണ്ടായത്. പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണ് കൊല്ലപ്പെട്ടത്. പുറ്റിങ്ങൽ ദുരന്തത്തിൽ എഴുനൂറിലേറെ പേർക്കു പരുക്കേറ്റു. പുറ്റിങ്ങൽ ദുരന്തത്തിനു മുമ്പ്  കേരളം കണ്ട് ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു ശബരിമല ദുരന്തം. 1952ലുണ്ടായ ദുരന്തത്തിൽ 68 പേരാണ് മരണപ്പെട്ടത്. 

കേരളത്തിലെ വെടിക്കെട്ട് ദുരന്തങ്ങൾ

1952:  ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68

1952:  തൃശൂർ പൂരത്തിന്റെ ചരിത്രത്തിലെ ആദ്യ വെടിക്കെട്ട് അപകടം.  മരണം 8

1978:  തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്

1984:  തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20

1987:  തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20

1987: തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്നവർ ട്രെയിനിടിച്ച് മരിച്ചു. മരണം 27

1988:  തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10

1989:  തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12

1990:  കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26

1997:  ചിയ്യാരം പടക്കനിർമാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്

1998:  പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ പൊട്ടിത്തറി. മരണം 13

1999:  പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം 8

2006:  തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം 7

2013:  പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം 6

2016:  കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. മരണം 114

2016: എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട്പുരയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 2 മരണം

2024:  കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ 6 പേർ മരിച്ചു

 

ten years have passed since the horrific puttingal temple tragedy, yet kerala remains trapped in a cycle of devastating fireworks accidents. statistics reveal a grim reality: in the last decade alone, nearly 400 accidents have occurred across the state, claiming more than 1,000 precious lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  3 hours ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  3 hours ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  4 hours ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  4 hours ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  4 hours ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  4 hours ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  4 hours ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  4 hours ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  5 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  5 hours ago