സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങളുണ്ടായത് തൃശൂരിൽ. സമീപ ജില്ലകളായ പാലക്കാട്ടും എറണാകുളത്തുമാണ് പിന്നീട് കൂടുതൽ അപകടങ്ങളുണ്ടായത്. ഇതിന് മുമ്പുണ്ടായ 17 വെടിക്കെട്ട് അപകടങ്ങളിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 341 ജീവനാണ്.
2006 തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. 1997 തൃശൂർ ചിയ്യാരം പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് ജീവനും 1989 തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിയിലുണ്ടായ അപകടത്തിൽ 12 ജീവനും പൊലിഞ്ഞു.
1987 തൃശ്ശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടത്തിൽ 20 പേരും, 1984 തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടത്തിൽ 20 പേരും മരിച്ചു. 1978 തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിലും എട്ട് പേർക്കാണ് ജീവഹാനി സംഭവിച്ചത്.
Thrissur district has recorded the highest number of fireworks-related accidents in Kerala, followed by Palakkad and Ernakulam. Data reveals that 341 lives have been lost across the state in 17 major fireworks tragedies over the years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."