HOME
DETAILS

വിമാനത്തിനുള്ളില്‍ വെറൈറ്റി മോഷണ രീതികള്‍..!; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വിമാനത്തിനുള്ളില്‍ ശ്രദ്ധ തിരിച്ച് മോഷണം വ്യാപകം

  
April 26, 2026 | 1:57 AM

Passengers Warned Against In-Flight Ditsraction Thefts

ദുബൈ: വിമാന യാത്രയ്ക്കിടെ യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഭവങ്ങളില്‍ മുന്നറിയിപ്പുമായി അധികൃതര്‍. ഫിലിപ്പീന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആണ് യാത്രക്കാര്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് യു.എ.ഇ മാധ്യമമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. വിമാനത്തിനുള്ളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും യാത്രക്കാരുടെ ശ്രദ്ധ അല്‍പമൊന്ന് മാറിയാല്‍ ഇത്തരം തട്ടിപ്പുകാര്‍ അത് മുതലെടുക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

വെറൈറ്റി മോഷണ രീതികള്‍:

* ശ്രദ്ധ തിരിക്കല്‍: മനപ്പൂര്‍വ്വം പാനീയങ്ങളോ ഭക്ഷണങ്ങളോ യാത്രക്കാരുടെ ദേഹത്തേക്ക് വീഴ്ത്തി ശ്രദ്ധ തിരിക്കുക. ഈ സമയത്തെ ആശയക്കുഴപ്പം മുതലെടുത്ത് മോഷണം നടത്തുക.
* സഹായം ചോദിച്ചെത്തല്‍: സംശയങ്ങളോ വഴിയോ ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി സംസാരത്തില്‍ ഏര്‍പ്പെടുന്നതിനിടെ സാധനങ്ങള്‍ അപഹരിക്കുക.
* തിരക്കുണ്ടാക്കല്‍: യാത്രക്കാരുടെ ദേഹത്ത് മനപ്പൂര്‍വ്വം തട്ടിയും ഉരസിയും തിരക്കുണ്ടാക്കി ശ്രദ്ധ മാറ്റുക.
* ലഗേജ് വയ്ക്കാന്‍ സഹായിക്കല്‍: മുകളിലെ കാബിനില്‍ ബാഗുകള്‍ വയ്ക്കാനും ശരിയാക്കാനും സഹായിക്കാമെന്ന വ്യാജേനയെത്തി വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുക.
* പുറത്തിറങ്ങാനുള്ള തിരക്ക്: വിമാനം ലാന്‍ഡ് ചെയ്ത ശേഷം പുറത്തിറങ്ങാനുള്ള തിരക്കിനിടയില്‍ യാത്രക്കാരുടെ ശ്രദ്ധമാറുന്നത് മോഷണത്തിനായി ഉപയോഗിക്കുക.

എങ്ങനെ സുരക്ഷിതരാകാം?

* വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗുകള്‍ എപ്പോഴും മുന്‍പിലെ സീറ്റിനടിയിലോ എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്ന രീതിയിലോ സൂക്ഷിക്കുക.
* സുരക്ഷിതമായ ലോക്കുകളുള്ള ബാഗുകള്‍ ഉപയോഗിക്കുക. സാധ്യമായ ഇടങ്ങളില്‍ ബാഗുകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കുക.
* പാസ്‌പോര്‍ട്ട്, പണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് പ്രധാന രേഖകള്‍ എന്നിവ ഒരിക്കലും സീറ്റിന്റെ പോക്കറ്റുകളിലോ എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന രീതിയിലോ വെറുതെ സൂക്ഷിക്കരുത്.
* വിമാനത്തിനുള്ളില്‍ എന്തെങ്കിലും സംശയാസ്പദമായി തോന്നിയാല്‍ ഉടന്‍ കാബിന്‍ ക്രൂവിനെ വിവരമറിയിക്കുക. സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരാണ് വിമാനത്തിലെ ജീവനക്കാര്‍.

English Summary: The Philippine Department of Migrant Workers (DMW) has issued a warning to air passengers regarding opportunistic thefts occurring inside aircraft cabins. Thieves are reportedly using various ditsraction techniques—such as deliberately spilling food or drinks, asking for fake assistance, crowding around passengers, or offering to help adjust overhead luggage—to steal personal belongings. The rush to exit the aircraft after landing is also highlighted as a highly vulnerable moment. 



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

uae
  •  a day ago
No Image

പസഫിക്കിൽ എൽ നിനോ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കയോടെ ഇന്ത്യൻ കാലവർഷം, ഐഒഡി നിലവിൽ ന്യൂട്രൽ

National
  •  a day ago
No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  a day ago
No Image

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

uae
  •  a day ago
No Image

കാട്ടാക്കടയില്‍ ബേക്കറിയിലെ ഓറഞ്ച് ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; കട അടപ്പിച്ചു

Kerala
  •  a day ago
No Image

ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര തോറ്റെങ്കിലും ചരിത്രനേട്ടവുമായി സൂപ്പർ താരം

Cricket
  •  a day ago
No Image

അബുദാബിയിലേക്ക് പറക്കുന്ന വിനോദസഞ്ചാരികൾക്ക് ഇത്തിഹാദ് എയർവേയ്‌സിന്റെ സമ്മാനം; അപേക്ഷിക്കാതെ തന്നെ 15 ദിവസത്തെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ്

uae
  •  a day ago
No Image

ഷിനാസ് തീരത്ത് കപ്പല്‍ അപകടം; ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി

oman
  •  a day ago
No Image

ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിച്ചുചാട്ടം; പ്രോപ്പർട്ടികളുടെ മൂല്യം ഇരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ട്

uae
  •  a day ago
No Image

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്റെ ആത്മഹത്യ: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala
  •  a day ago