HOME
DETAILS

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

  
May 02, 2026 | 9:11 AM

Position at the Bottom of the Sea Iran Warns US and Foreign Powers with New Maritime Security Policy

ടെഹ്‌റാൻ: ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിലും അറേബ്യൻ ഗൾഫിലും തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനായി കർശനമായ പുതിയ സമുദ്ര നിയമങ്ങൾ പ്രഖ്യാപിച്ച് ഇറാൻ. രാജ്യത്തിന്റെ 2,000 കിലോമീറ്ററോളം വരുന്ന തീരപ്രദേശത്ത് ഇനി മുതൽ ഐ.ആർ.ജി.സി (IRGC) നേവി നേരിട്ട് നിയന്ത്രണം ഏർപ്പെടുത്തും. മേഖലയിലെ കപ്പൽ ഗതാഗത റൂട്ടുകളിൽ പൂർണ്ണ മേധാവിത്വം ഉറപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.

'സ്ഥാനം കടലിന്റെ അടിത്തട്ടിൽ'; വിദേശ ശക്തികൾക്ക് മുന്നറിയിപ്പ്

ഇറാനിയൻ സുപ്രീം നേതാവ് മൊജ്തബ ഖാംനഇയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. പേർഷ്യൻ ഗൾഫിൽ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികൾക്കെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു.

"വിദേശികൾക്ക് ഈ ജലാശയങ്ങളിൽ സ്ഥാനമില്ല. അവർക്ക് ഇവിടെ എന്തെങ്കിലും സ്ഥാനമുണ്ടെങ്കിൽ അത് കടലിന്റെ അടിത്തട്ടിൽ മാത്രമായിരിക്കുമെന്ന്." മൊജ്തബ ഖാംനഇ പറഞ്ഞു.മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ 'കടലാസ് കടുവകൾ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സ്വന്തം സുരക്ഷ പോലും ഉറപ്പാക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും പരിഹസിച്ചു.

പ്രതിസന്ധിക്ക് പിന്നിൽ ഉപരോധവും സംഘർഷവും

ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ് - ഇസ്റാഈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഏപ്രിൽ 13 മുതൽ ഇറാനിയൻ സമുദ്ര ഗതാഗതത്തിന്മേൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ നിയമങ്ങളിലൂടെ തീരദേശ സുരക്ഷ വർദ്ധിപ്പിക്കാൻ ഇറാൻ തീരുമാനിച്ചത്.

ലോകത്തെ എണ്ണക്കടത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസിലെ നിയന്ത്രണം ആഗോള വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിലിൽ ഇസ്‌ലാമാബാദിൽ വെച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാൽ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.

അനിശ്ചിതത്വം തുടരുന്നു

പാകിസ്ഥാന്റെ അഭ്യർത്ഥന കണക്കിലെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ ഏകപക്ഷീയമായി നീട്ടിനൽകിയിട്ടുണ്ടെങ്കിലും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. പുതിയ സമുദ്ര നിയമങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ഐ.ആർ.ജി.സി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ നീക്കം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.

തീരപ്രദേശത്തെ ഈ നിയന്ത്രണം ഇറാന്റെ കരുത്തിന്റെയും ജനങ്ങളുടെ ഉപജീവനത്തിന്റെയും ഉറവിടമാണെന്നാണ് ഇറാൻ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  18 hours ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  18 hours ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  18 hours ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  19 hours ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  19 hours ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  19 hours ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  19 hours ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  19 hours ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  20 hours ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  20 hours ago