ജബൽപൂർ ബോട്ടപകടം; മരണസംഖ്യ 13 ആയി; കർശന നടപടിയുമായി സർക്കാർ
ഭോപ്പാൽ: ജബൽപൂരിൽ ക്രൂയിസ് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം ലഭിച്ചു. സൈനിക ഡൈവർമാർ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
മധ്യപ്രദേശിലെ ബർഗി ഡാമിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ ഉൾപ്പെടെ 41 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 28 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനൊപ്പം സംസ്ഥാനത്തെ സമാനമായ ബോട്ട് സർവീസുകൾക്ക് സർക്കാർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
The death toll in the cruise boat accident in Jabalpur has risen to 13. The bodies of two more missing persons have been recovered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."