'അപ്രതീക്ഷിതമല്ല, ചാത്തന്നൂരിലേത് 'ഡീല്‍' ജയം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും പ്രചാരണത്തിലെ മന്ദതയും ബി.ജെ.പിക്ക് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്
കൊല്ലം: ഈ തെരഞ്ഞെടുപ്പ് ചൂടില്‍ ചര്‍ച്ചകളില്‍ പോലും വരാത്ത മണ്ഡലമാണ് ചാത്തന്നൂര്‍. എന്നാല്‍ വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റായി ബി.ജെ.പി മുന്നിലെത്തി. ബി.ജെ.പിയുടെ സാധ്യതാ ലിസ്റ്റില്‍ അവര്‍ പോലും എണ്ണിപ്പറയാത്ത ചാത്തന്നൂര്‍ മണ്ഡലത്തില്‍ അവര്‍ വിജയം ഉറപ്പിക്കുകയും ചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ബി.ബി. ഗോപകുമാര്‍ നാലായിരത്തിലേറെ വോട്ടിനാണ് ഇവിടെ വിജയിച്ചത്. എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റും ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റുമാണ് ഗോപകുമാര്‍.
സി.പി.ഐ കുത്തക മണ്ഡലമാണ് ചാത്തന്നൂര്‍. എന്നാല്‍ ത്രികോണ പോരിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. അതേസമയം, സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും നേരത്തെ തന്നെ അട്ടിമറിയിലേക്കുള്ള സൂചന നല്‍കിയിരുന്നു. ഇടക്കാലത്ത് പാര്‍ട്ടിയില്‍നിന്ന് പിണങ്ങി സി.എം.പിയില്‍ പ്രവര്‍ത്തിച്ച് തിരികെ വന്ന രാജേന്ദ്രനായിരുന്നു ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഇത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രവര്‍ത്തനം മറ്റേതെങ്കിലും മണ്ഡലത്തില്‍ ആരെങ്കിലുമായി ഡീല്‍ ഉറപ്പിച്ചതിന്റെ ഭാഗമായാണോ എന്ന സംശയം ജനിപ്പിച്ചിരുന്നു. പാര്‍ട്ടി മിഷനറി തീര്‍ത്തും ദുര്‍ബലമായാണ് ഇവിടെ പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ഥി ജനങ്ങളിലേക്ക് സജീവമായി ഇറങ്ങിയതുമില്ല.
എന്നാല്‍ എ ക്ലാസ് മണ്ഡലമായാണ് ബി.ജെ.പി ഇവിടെ ലിസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയില്‍നിന്നുള്ള എം.എല്‍.എമാരടക്കം ക്യാംപ് ചെയ്ത് വീടുകള്‍ കയറിയിറങ്ങുയിരുന്നു. നേമത്ത് പരാജയപ്പെട്ടാലും ചാത്തന്നൂര്‍ നേടുമെന്ന് ബി.ജെ.പി ഉറപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ മണ്ഡലത്തില്‍ നിന്നുള്ള വ്യക്തി ഗോപകുമാര്‍ മാത്രമായിരുന്നു എന്നതും ബി.ജെ.പിക്ക് അനുകൂലമായി.
കെ.പി.സി.സി സെക്രട്ടറി കൂടിയായ യു.ഡി.എഫിന്റെ സൂരജ് രവി മികച്ച സ്ഥാനാര്‍ഥിയായിരുന്നെങ്കിലും മണ്ഡലത്തില്‍ നേരത്തേതന്നെ ദുര്‍ബലമായിരുന്നു പാര്‍ട്ടി.
bjp secures unexpected victory in chathannoor constituency as bb gopakumar wins by over 4000 votes, ending cpi dominance in a traditionally strong seat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."