ഉദുമയിൽ ഉദിച്ച് കോൺഗ്രസ്; കോട്ട പൊളിച്ച് സന്ദീപ് വാര്യർ
കാസർകോട്: കാസർകോട്ട് എൽ.ഡി.എഫിൽ നിന്ന് രണ്ടു സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ് കരുത്തുകാട്ടി. സീറ്റ് നഷ്ടപ്പെട്ടതാകട്ടെ സി.പി.എമ്മിനും. ഏക സീറ്റ് നിലനിർത്താനായത് സി.പി.ഐക്ക് ആശ്വാസമായി.
കഴിഞ്ഞതവണ 745 വോട്ടിന് നഷ്ടപ്പെട്ട മഞ്ചേശ്വരത്ത് വിജയം തേടിയിറങ്ങിയ ബി.ജെ.പിക്കാകട്ടെ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.
1977ൽ തൃക്കരിപ്പൂർ മണ്ഡലം രൂപീകരിച്ച മുതൽ അഞ്ചര പതിറ്റാണ്ടിലേറെ കാലം സി.പി.എം സ്ഥാനാർഥികൾ മാത്രം വിജയിച്ച ചുവപ്പു കോട്ടയാണ് സന്ദീപ് വാര്യരിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തത്.
കഴിഞ്ഞതവണ സി.പി.എമ്മിലെ എം. രാജഗോപാലൻ 26,137 വോട്ടിന് വിജയിച്ച തൃക്കരിപ്പൂരിലാണ് അവസാനനിമിഷം മണ്ഡലത്തിലെത്തിയ സന്ദീപ് വാര്യർ 4431 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സി.പി.എമ്മിലെ വി.പി.പി മുസ്തഫയെയാണ് പരാജയപ്പെടുത്തിയത്.
പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരും മുതിർന്ന നേതാക്കളായ പി. കരുണാകരൻ, ഒ. ഭരതൻ ഉൾപ്പെടെ സുരക്ഷിത മണ്ഡലം തേടി മത്സരിച്ച് ജയിച്ചത് ഇവിടെ നിന്നായിരുന്നു.
നാലുപതിറ്റാണ്ടിനു ശേഷമാണ് ഉദുമയിൽ യു.ഡി.എഫ് തിരിച്ചെത്തുന്നത്. 1987ൽ കോൺഗ്രസിന്റെ കെ.പി കുഞ്ഞിക്കണ്ണനാണ് ഏറ്റവുമൊടുവിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ചത്. 2016ൽ മണ്ഡലം തിരിച്ചുപിടിക്കാൻ കെ. സുധാകരനെ ഇറക്കി നടക്കാത്ത പരീക്ഷണമാണ് ഇക്കുറി നാട്ടുകാരനായ കെ. നീലകണ്ഠനിലൂടെ യു.ഡി.എഫ് വിജയിപ്പിച്ചത്. 2016ലും 2021ലും മണ്ഡലത്തെ പ്രതിനിധീകരിച്ച സി.എച്ച് കുഞ്ഞമ്പുവിനെയാണ് ഇക്കുറി 4847 വോട്ടിന് നീലകണ്ഠൻ തോൽപിച്ചത്. 2021ൽ 13,332 വോട്ടിനായിരുന്നു കുഞ്ഞമ്പുവിന്റെ ജയം.
the political landscape in uduma has witnessed a significant shift as the congress party secures a major breakthrough. leading the charge, sandeep varier successfully dismantled the opposition's long-standing "fortress," marking a pivotal moment for the party's influence in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."