HOME
DETAILS

നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷി: സി.പി.എമ്മിനെ വിറപ്പിച്ച് ലീഗ് മുന്നേറ്റം; കേവലം നാല് സീറ്റ് വ്യത്യാസത്തിൽ തൊട്ടുപിന്നിൽ

  
എം. ശംസുദ്ദീൻ ഫൈസി
May 05, 2026 | 2:17 AM

muslim league becomes third largest party league

മലപ്പുറം: സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ ഭരണകക്ഷിയായ സി.പി.എം തകർന്നടിഞ്ഞു. സി.പി.എമ്മും മുസ്‌ലിം ലീഗും തമ്മിൽ നാല് സീറ്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.

സംസ്ഥാനത്തുടനീളം 90 സീറ്റുകളിൽ ജനവിധി തേടിയ സി.പി.എമ്മിന് കേവലം 26 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കോട്ടകളെന്ന് കരുതിയിരുന്ന പല മണ്ഡലങ്ങളും യു.ഡി.എഫ് തരംഗത്തിൽ നിലംപൊത്തി. 
അതേസമയം, യു.ഡി.എഫിലെ കരുത്തരായ മുസ്‌ലിം ലീഗ് തങ്ങളുടെ സ്വാധീനമേഖലകളിൽ ആധിപത്യം ഉറപ്പിച്ചു. മത്സരിച്ച 27 സീറ്റുകളിൽ 22 ഇടത്തും ഉജ്ജ്വല വിജയം നേടാൻ ലീഗിന് സാധിച്ചു.


 
കോൺഗ്രസും സി.പി.എമ്മും കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയാണ് മുസ്‌ലിം ലീഗ്.
യു.ഡി.എഫിന്റെ സംഘടനാശക്തിയും ഭരണവിരുദ്ധ വികാരവും ഒരുപോലെ പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. വമ്പൻമാരുടെ പതനവും ലീഗിന്റെ കുതിപ്പും വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കും.
  
ഫലം പുറത്തുവന്നതോടെ നിയമസഭയ്ക്കുള്ളിലെ ശക്തിയിലും  സന്തുലിതാവസ്ഥയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി. വോട്ടുവിഹിതത്തിലും വിജയശതമാനത്തിലും ലീഗ് കൈവരിച്ച ഈ മുന്നേറ്റം അണികളിലും വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. 2021ൽ 62 സീറ്റുകളാണ് സി.പി.എം നേടിയിരുന്നത്. 17 സീറ്റായിരുന്നു അന്ന് മുസ്‌ലിം ലീഗ് നേടിയത്. ഇത്തവണ ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച പാർട്ടി കോൺഗ്രസാണ് (63 സീറ്റ് ). രണ്ടാംസ്ഥാനം സി.പി.എമ്മിനാണ് (26 സീറ്റ് ). മൂന്നാംസ്ഥാനം മുസ്‌ലിം ലീഗിനാണ് (22 സീറ്റ്). സി.പി.ഐ (എട്ട് ), കേരളാ കോൺഗ്രസ് (ഏഴ് ), ആർ.എസ്.പി (മൂന്ന്),  ബി.ജെ.പി (മൂന്ന്) എന്നിങ്ങനെയാണ് കക്ഷിനില.

 

In a major political shift, the Muslim League has emerged as the third-largest party in the state assembly, trailing the CPIM by a narrow margin of just four seats. While the CPIM’s strength plummeted from 62 seats in the previous election to a mere 26, the Muslim League showcased an impressive performance by winning 22 out of the 27 seats it contested.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ജീവിതം അഭിമാനകരം; ​ന​ഗരത്തിലെ 96.4% നിവാസികളും സംതൃപ്തരെന്ന് സാമൂഹിക സർവേ റിപ്പോർട്ട്

uae
  •  an hour ago
No Image

ഭരണപക്ഷത്ത് എട്ട് വനിതകൾ; പ്രതിപക്ഷത്ത് രണ്ട്

Kerala
  •  an hour ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് ലോക നേതാക്കൾ

uae
  •  2 hours ago
No Image

സർവാധിപത്യം: 9 പേർക്ക് അരലക്ഷത്തിലേറെ ഭൂരിപക്ഷം; ഏഴും മലപ്പുറം ജില്ലയിൽ

Kerala
  •  2 hours ago
No Image

ഇറാന്റെ ആണവപദ്ധതി സുരക്ഷിതം, പരിമിതമായ നാശനഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ- യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

International
  •  2 hours ago
No Image

ഇറാന്റേത് 'ധാർമ്മിക പാപ്പരത്തം'; യുഎഇയെ തകർക്കാൻ കഴിയില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  2 hours ago
No Image

തുവ്വൂരില്‍ റെയില്‍വേ സംരക്ഷണ ഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞുവീണു; മെമു ട്രെയിന്‍ മടക്കി അയച്ചു, ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  2 hours ago
No Image

ചരിത്രത്തിലാദ്യമായി മലപ്പുറത്ത് എൽ.ഡി.എഫിന് എം.എൽ.എമാരില്ല; 16-ൽ 16-ഉം യു.ഡി.എഫിന്

Kerala
  •  2 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജില്‍ 30 ദിര്‍ഹത്തിന് 4 ടിക്കറ്റുകള്‍ | Global Village Offer

uae
  •  2 hours ago
No Image

ആർ.എസ്.പിക്ക് ആനന്ദം; പതിറ്റാണ്ടിനുശേഷം അഞ്ചിൽ നാലിടത്തും മിന്നും ജയം

Kerala
  •  2 hours ago