പുലർന്നു, സച്ചിദാനന്ദന്റെ മൂർച്ചയുള്ള വാക്കുകൾ; മുന്നേ പ്രവചിച്ചത് സി.പി.എമ്മിന്റെ തിരിച്ചടി
തൃശൂർ: ഇടതുചിന്തകനും കവിയുമായ കെ. സച്ചിദാനന്ദൻ പ്രവചനസ്വഭാവത്തോടെ പറഞ്ഞതു മാറ്റത്തിന്റെ വൻ കൊടുങ്കാറ്റായി. പരമ്പരാഗത സി.പി.എം കോട്ടകൾ തകർന്നു. തുടർഭരണം പാർട്ടിയെ നശിപ്പിക്കുമെന്നും അധികാരത്തുടർച്ച ദുരധികാരമായി മാറുമെന്നുമായിരുന്നു കഴിഞ്ഞ ഫെബ്രുവരി ആദ്യത്തിൽ സച്ചിദാനന്ദന്റെ പ്രതികരണം. സാഹിത്യഅക്കാദമി അധ്യക്ഷൻ കൂടിയായിരിക്കേ നടത്തിയ വിമർശം സി.പി.എം കേഡറുകളുടെ മനോവികാരമറിഞ്ഞുള്ള പ്രതികരണമായിരുന്നുവെന്നു ഇപ്പോൾ അനുമാനിക്കാം.
നിശിത സൈബർ വിമർശനമേറ്റിട്ടും നിലപാടിൽ ഉറച്ചുനിന്ന സച്ചിദാനന്ദന്റെ നിരീക്ഷണം കൃത്യമായ മുന്നറിയിപ്പായിരുന്നു. ഇതു ഉൾക്കൊള്ളാൻ സി.പി.എമ്മിനു കഴിഞ്ഞില്ലെന്നതു ഇടതു പരാജയത്തിന്റെ ആക്കംകൂട്ടി. തുടർഭരണം സി.പി.എമ്മിനെ ആശയ പ്രതിസന്ധിയിലേക്കു നയിക്കുമെന്ന വിമർശം പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ കൂടി ആശങ്കയായി മാറുന്നതാണ് കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലടക്കം ഇതു അലയൊലിയുണ്ടാക്കി.
തന്റെ നിലപാടുകൾ സമൂഹത്തോടുള്ള പ്രതിബദ്ധതയിൽനിന്ന് വരുന്നതാണെന്നും അതിൽനിന്ന് പിന്നോട്ടില്ലെന്നും സച്ചിദാനന്ദൻ ആവർത്തിക്കുകയായിരുന്നു. ഉപരിമധ്യവർഗത്തെ പ്രീണിപ്പിക്കുന്നതിന് പകരം പാവപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയാണ് നിലകൊള്ളേണ്ടതെന്നും ഇടതുപക്ഷ ഗവൺമെന്റുകൾ ഈ തത്വത്തിൽനിന്ന് വ്യതിചലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു സച്ചിദാനന്ദന്റെ ആവശ്യം.
പശ്ചിമബംഗാളിലെ അനുഭവവും അദ്ദേഹം ഓർമിപ്പിച്ചു. പാർട്ടിയിൽ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും ഇതൊക്കെ കാരണമാകുമെന്നും പറഞ്ഞുവച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അക്ഷരാർഥത്തിൽ സി.പി.എമ്മിനുള്ള സന്ദേശമായിരുന്നു. ആശയവ്യക്തതയുള്ള ഈ മുന്നറിയിപ്പുകൾ ഇത്രയധികം പ്രാവർത്തികമായതു ശ്രദ്ധേയമായി.
The statement highlights a political critique by the renowned poet Satchidanandan, who had previously warned of a decline for the CPM (Communist Party of India - Marxist). As election results or political shifts unfold, his "sharp words" are seen as a realized prophecy, suggesting that the party's current setback was an avoidable outcome they were cautioned about well in advance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."