HOME
DETAILS

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

  
Web Desk
May 06, 2026 | 7:11 AM

iran declares sovereign governance system in strait of hormuz

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍. പാതയിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കണമെങ്കില്‍ ഇറാന്റെ മുന്‍കൂര്‍ അനുമതി തേടണം. അമേരിക്ക, ഇസ്രാഈല്‍ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണവും ഇറാന്റെ പരിഗണനയിലാണ്. 

കടലിടുക്കില്‍ 'പരമാധികാര ഭരണസംവിധാനം' (Sovereign Governance  System) നിലവില്‍ വന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കപ്പലുകള്‍ ഇറാന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. ഇത്തരത്തില്‍ ഇറാന്റെ അനുമതി പത്രം ഇ-മെയില്‍ മുഖേന ലഭിക്കുന്ന കപ്പലുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. 

യുഎസ്, ഇസ്‌റാഈല്‍ രാജ്യങ്ങള്‍ക്ക് പുറമെ ശത്രുതയില്ലാത്ത രാജ്യങ്ങള്‍ക്കായി പ്രത്യേക ടോള്‍ ഏര്‍പ്പെടുത്താനും ഇറാന്‍ ആലോചിക്കുന്നുണ്ട്.

അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാന്‍ എന്ന അവകാശ വാദത്തില്‍ അമേരിക്ക നടത്തിവന്നിരുന്ന 'പ്രോജക്റ്റ് ഫ്രീഡം' ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക നീക്കം തുടങ്ങി രണ്ടാം ദിനമാണ് ഉത്തരവ് മരവിപ്പിക്കുന്നത്. ഇറാനുമായി അന്തിമ സമാധാന കരാറില്‍ ഒപ്പുവെക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ്  നിര്‍ണ്ണായക നീക്കം.

തന്റെ സോഷ്യല്‍ പ്ലാറ്റ്ഫോമായ ദ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായതും കാരണമായി-ട്രംപ് അവകാശപ്പെട്ടു. 'ഇറാനുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് പരിശോധിക്കാന്‍ കുറച്ചു കാലത്തേക്ക് പ്രോജക്ട് ഫീഡം നിര്‍ത്തിവെക്കാന്‍ ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം, മേഖലയിലെ ഉപരോധം ശക്തമായി തന്നെ തുടരും,' ദ ട്രൂത്തില്‍ ട്രംപ് കുറിച്ചു. ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' പൂര്‍ത്തിയായതായും ഇനി തങ്ങള്‍ക്കെതിരെ പ്രകോപനമുണ്ടായാല്‍ മാത്രമേ തിരിച്ചടി നല്‍കൂ എന്നും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി. 

എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലേയും ഗള്‍ഫ് മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഡ്രോണ്‍ ആക്രമണം ശക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ നിരവധി ബോട്ടുകളും മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. 

iran declares full control over the strait of hormuz. ships must seek prior permission from iran to pass through the route.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളി നടേശന്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി; യു പ്രതിഭ

Kerala
  •  2 hours ago
No Image

'പ്രൊജക്ട് ഫ്രീഡം' ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ട്രംപ്; ഇറാന്‍-യു.എസ് സമാധാന കരാര്‍ ചര്‍ച്ച പുരോഗമിക്കുന്നു

International
  •  2 hours ago
No Image

കാലം കാത്തുവച്ച കാവ്യനീതി.. ഇന്ന് ചരിത്രമായി; വൈകാരിക കുറിപ്പുമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Kerala
  •  3 hours ago
No Image

പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനെ പാര്‍ട്ടി കോട്ടകളും കൈ വിട്ടു;  സ്വന്തം പഞ്ചായത്തും ചതിച്ചു

Kerala
  •  4 hours ago
No Image

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Kerala
  •  4 hours ago
No Image

പാചകവാതകവില വര്‍ധനയില്‍ പ്രതിഷേധം: ഇന്ന് ഹോട്ടലുകള്‍ അടച്ചിടും, ഓണ്‍ലൈന്‍ ഭക്ഷണവിതരണവുമില്ല

Kerala
  •  5 hours ago
No Image

അസം, ബംഗാൾ, കേരളം: മുസ്‌ലിം മേഖലകളിൽ കരുത്തുകാട്ടി കോൺഗ്രസ്; പാർട്ടിയുടെ മുസ്‌ലിം സ്ഥാനാർഥികൾ ജയിച്ചത് കനത്ത ഭൂരിപക്ഷത്തിൽ

National
  •  5 hours ago
No Image

വിജയ്ക്ക് 'കൈ' കൊടുക്കും; തമിഴ്‌നാട്ടില്‍ ടി.വി.കെയുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്; എന്‍.ഡി.എ-എ.ഐ.എ.ഡി.എം.കെ സഖ്യത്തിലുണ്ടാവരുതെന്ന് വ്യവസ്ഥ, വഞ്ചിച്ചെന്ന വിമര്‍ശനവുമായി ഡി.എം.കെ

National
  •  5 hours ago
No Image

കണ്ണൂരിൽ പിണറായിക്കും എം.വി ഗോവിന്ദനുമെതിരേ വ്യാപക പോസ്റ്റർ

Kerala
  •  6 hours ago
No Image

സുധാകര  പ്രഭാവത്തിൽ വലത്തോട്ടൊഴുകി ആലപ്പുഴ; യു.ഡി.എഫ് ഒന്നിൽ നിന്ന്  ആറിലേക്ക് കുതിച്ചു 

Kerala
  •  6 hours ago