ഒറ്റപ്പാലത്തെ തോൽവിക്ക് കാരണം വോട്ട്ഡീലെന്ന് പി.കെ ശശി; അന്വേഷണം വേണമെന്ന് യുഡിഎഫ് - മുസ്ലിം ലീഗ് നേതൃത്വത്തോട് ആവശ്യം
പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നിൽ വോട്ട് ഡീലാണെന്ന ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും ഡിഎംഎഫ് (DMF) നേതാവുമായ പി.കെ ശശി. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന 11,122 വോട്ടുകൾ ചോർന്നിട്ടുണ്ട്. അതേസമയം, ബിജെപിക്ക് 17,000-ത്തോളം വോട്ടിന്റെ വർധനവുണ്ടായി. ഈ വോട്ട്ഡീലിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് യുഡിഎഫും മുസ്ലിം ലീഗ് നേതൃത്വവും ഗൗരവമായി പരിശോധിക്കണമെന്നും, ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പി.കെ ശശി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (DMF) യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ശശി വ്യക്തമാക്കി. ഈ മാസം 14-ന് വിപുലമായ കൺവെൻഷൻ വിളിച്ചുചേർക്കും. ഈ യോഗത്തിൽ വിവിധ തലങ്ങളിലുള്ള കമ്മിറ്റികൾക്ക് രൂപം നൽകും.
കൂടാതെ, സിഎംപി (CMP) അടക്കമുള്ള കക്ഷികളുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സിപിഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തി വിജയിച്ച ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുമായി ആശയവിനിമയം നടത്തി വരുംകാല രാഷ്ട്രീയ പരിപാടികൾക്ക് അന്തിമ രൂപം നൽകുമെന്നും പി.കെ ശശി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."