ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനസ്വാധീനത്തിൽ വിശ്വാസമർപ്പിച്ചു മുന്നണികൾ മത്സരിപ്പിച്ച എം.എൽ.എമാരിൽ യു.ഡി.എഫിന് സമ്പൂർണ വിജയം. മൂന്ന് മുന്നണികളിലായി 109 എം.എൽ.എമാർ വീണ്ടും ജനവിധി തേടിയതിൽ 58 പേർ മാത്രമാണ് വീണ്ടും നിയമസഭയിലെത്തുന്നത്. സിറ്റിങ് എം.എൽ.എമാർക്കൊപ്പം മുൻ എം.എൽ.എമാരായി മത്സരിച്ചവരിൽ പത്ത് പേരും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജനപ്രതിനിധികളായി മാറി. യു.ഡി.എഫ് മത്സരിപ്പിച്ച 33 എം.എൽ.എമാരും മണ്ഡലം നിലനിർത്തിയപ്പോൾ എൽ.ഡി.എഫ് മത്സരിപ്പിച്ച 75 എം.എൽ.എമാരിൽ 25 പേർ മാത്രമാണ് 16ാം നിയമസഭയിലെത്തിയത്. സി.പി.ഐയിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറി മത്സരിച്ച ഡി.സി മുകുന്ദൻ നാട്ടികയിൽ പരാജയപ്പെട്ടതോടെ എൻ.ഡി.എയുടെ സിറ്റിങ് എം.എൽ.എ സ്ഥാനാർഥിയും സഭ കാണാതെ പുറത്തായി.
കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും ജനവിധി തേടിയ 19 എം.എൽ.എമാരും മണ്ഡലം നിലനിർത്തിയപ്പോൾ മുസ്‌ലിം ലീഗിൻ്റെ മത്സരിച്ച പത്ത് പേരും സഭയിലെത്തി. കൂടാതെ ഓരോരുത്തരെ മാത്രം കളത്തിലിറക്കിയ ഘടക കക്ഷികളായ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, ആർ. എം.പി.ഐ, കെ.ഡി.പി എന്നിവയുടെ എം.എൽ.എമാരും മണ്ഡലം നിലനിർത്തി. എന്നാൽ സി.പി.എമ്മിൽ നിന്ന് മത്സരിച്ച 56 പേരിൽ 21 പേർ മാത്രമാണ് വീണ്ടും വിജയിച്ചത്. സി.പി.ഐയുടെ ഏഴ് പേരിൽ നാല് പേർ മാത്രമാണ് സഭയിലെത്തിയത്. മറ്റ് ഘടകകക്ഷി എം.എൽ.എമാരെല്ലാം തോൽവി അറിഞ്ഞു. മുസ്‌ലിം ലീഗിൽ നിന്ന് പാറക്കൽ അബ്ദുല്ല (കുറ്റ്യാടി ), കേരള കോൺഗ്രസിൻ്റെ തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട ), ആർ.എസ്.പിയുടെ ഷിബു ബേബി ജോൺ (ചവറ ) എന്നിവർ സഭയിലെത്തി.
The UDF secured a complete victory among sitting MLAs in the Assembly elections, with all 33 of its incumbent candidates retaining their seats. Of the 109 sitting MLAs fielded by the three major fronts, only 58 managed to return to the Assembly. While the LDF re-nominated 75 sitting MLAs, only 25 were re-elected to the 16th Assembly. Several former legislators also made successful comebacks after a break. Meanwhile, D. C. Mukundan, who shifted from CPI to BJP and contested from Nattika, was defeated, leaving the NDA without a returning sitting MLA candidate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."