യാത്രക്കാരിൽ സ്ത്രീകളോ പുരുഷന്മാരോ കൂടുതൽ? കെഎസ്ആർടിസിയിൽ നാളെ മുതൽ ജെൻഡർ ടിക്കറ്റിംഗ്
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പ്രാഥമിക നടപടികൾ ആരംഭിച്ച് കെഎസ്ആർടിസി. ഇതിൻ്റെ ഭാഗമായി ബസുകളിൽ പ്രതിദിനം യാത്ര ചെയ്യുന്ന വനിതകളുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചു. നാളെ മുതൽ കെഎസ്ആർടിസിയിൽ 'ജെൻഡർ ടിക്കറ്റിംഗ്'സംവിധാനം നിലവിൽ വരും.
കണക്കെടുപ്പ് എന്തിന്?
യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമായ സൗജന്യ വനിതാ യാത്ര നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് കൃത്യമായി വിലയിരുത്താനാണ് ഈ വിവരശേഖരണം. നിലവിൽ പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം പേർ വനിതകളാണെന്നാണ് പ്രാഥമിക നിഗമനം. ഇത് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പ്രധാന മാറ്റങ്ങൾ
ഇടിഎം മെഷീനുകളിൽ മാറ്റം ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ (ETM) പ്രത്യേകം രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ സാങ്കേതിക മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർക്കായിരിക്കും പദ്ധതിയുടെ ഏകോപന ചുമതല.
എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആരംഭിക്കുന്ന ഈ വിവരശേഖരണത്തിന് ശേഷമാകും പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും സർക്കാർ അന്തിമ തീരുമാനമെടുക്കുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The Kerala State Road Transport Corporation (KSRTC) is set to introduce a 'gender ticketing' system starting tomorrow to collect data on its female passengers. This move is part of the initial steps to implement the 'Indira Guarantee' scheme, which aims to provide free bus travel for women.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."