HOME
DETAILS

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

  
Web Desk
May 09, 2026 | 2:13 PM

congress chief minister meeting concluded in delhi

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചയില്‍ അന്തിമ തീരുമാനം പിന്നീട്. ഡല്‍ഹിയില്‍ നടന്ന ഹൈക്കമാന്‍ഡ് യോഗത്തില്‍ തീരുമാനമായില്ല. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ പുറത്തിറങ്ങി. മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപാദാസ് മുന്‍ഷി അറിയിച്ചു. 

യോഗത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നും, രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തീരുമാനമെടുക്കുമെന്നും ദീപാദാസ് മുന്‍ഷി അറിയിച്ചു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 

ഇത്തരം പ്രകടനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കും. ഇനി ഒരു സ്ഥലത്ത് പോലും പ്രകടനങ്ങള്‍ നടത്തരുത്. എല്ലാവരും പാര്‍ട്ടിക്കാര്‍ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫഌക്‌സ് ബോര്‍ഡുകളും ഇന്നുതന്നെ എടുത്ത് മാറ്റണം. ആര്‍ക്കും അനുകൂലമായി തെരുവില്‍ ഇറങ്ങരുതെന്നും സതീശന്‍ പറഞ്ഞു. 

നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഘടക കക്ഷികളുടെ പിന്തുണ വിഡി സതീശനും, എംഎല്‍എമാരുടെ പിന്തുണ വിഡി സതീശനുമാണ്.

The final decision regarding the Chief Minister discussion has been postponed. No decision was reached during the high command meeting held in Delhi.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  2 hours ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  3 hours ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  3 hours ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  3 hours ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  3 hours ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  3 hours ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  3 hours ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 hours ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  4 hours ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  4 hours ago