'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി കർശന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യതാൽപ്പര്യം മുൻനിർത്തി ഐടി ഉൾപ്പെടെയുള്ള മേഖലകളിൽ 'വർക്ക് ഫ്രം ഹോം' രീതി പുനരാരംഭിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
വിദേശനാണ്യ വിനിമയത്തിലുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക.
പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം വിവേകപൂർവ്വമാക്കുക. സ്വകാര്യ വാഹനങ്ങൾക്ക് പകരം മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കുക.
യാത്രാച്ചെലവും ഇന്ധന ഉപഭോഗവും കുറയ്ക്കാൻ ഓൺലൈൻ കോൺഫറൻസുകളും വിർച്വൽ മീറ്റിംഗുകളും പ്രോത്സാഹിപ്പിക്കുക.
വിവാഹ ആവശ്യങ്ങൾക്കും വിനോദസഞ്ചാരത്തിനുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് നിലവിലെ സാഹചര്യത്തിൽ മാറ്റിവെക്കുക.
"പെട്രോൾ-ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ വിദേശനാണ്യ ശേഖരം സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. അനാവശ്യമായ വിദേശയാത്രകളും സ്വർണം വാങ്ങലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും" എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ ഇന്ത്യൻ വിപണിയെയും ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടികളുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുന്നത്. വിവാഹങ്ങൾ വിദേശത്ത് നടത്തുന്ന രീതി ഉപേക്ഷിക്കണമെന്നും ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
In response to the escalating conflict in West Asia and rising global oil prices, Prime Minister Narendra Modi has urged citizens to adopt a series of "national interest" measures to protect India’s foreign exchange reserves.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."