12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു: ജർമ്മനിയിൽ ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ
ബർലിൻ: ജർമ്മനിയിലെ ബ്രാൻഡൻബർഗ് സ്റ്റേറ്റിൽ 130 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശിശുരോഗ വിദഗ്ധൻ പൊലിസ് പിടിയിലായി. പന്ത്രണ്ട് വർഷത്തിലേറെയായി തുടർന്നുവന്ന ക്രൂരതകൾക്കൊടുവിലാണ് 46 വയസ്സുകാരനായ പ്രതി അറസ്റ്റിലായത്.
റാഥെനോവ്, നൗവെൻ എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന സമയത്താണ് പ്രതി കുട്ടികളെ പീഡനത്തിനിരയാക്കിയത്. 2013 ഡിസംബർ മുതൽ കഴിഞ്ഞ നവംബർ മാസം വരെയുള്ള കാലയളവിൽ ഇയാൾ 130-ഓളം കുട്ടികളെ ദുരുപയോഗം ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
റാഥെനോ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് വർഷങ്ങളോളം മറഞ്ഞുകിടന്ന ക്രൂരതകൾ പുറംലോകമറിഞ്ഞത്. കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിന്മേൽ നടന്ന വിശദമായ അന്വേഷണത്തിലാണ് നൂറിലധികം കുട്ടികൾ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിൽ കൂടുതൽ കുട്ടികൾ ഇരകളായിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A 46-year-old pediatrician has been arrested in Germany for allegedly abusing 130 children over a 12-year period. The crimes took place between 2013 and 2024 while he was working at clinics in Rathenow and Nauen
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."