HOME
DETAILS

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: കെട്ടിവച്ച പണം നഷ്ടമായത് 563 സ്ഥാനാർഥികൾക്ക്; എൻ.ഡി.എയുടെ 99 പേർക്കും പണം പോയി

  
സുധീര്‍ കെ.ചന്ദനത്തോപ്പ്
May 14, 2026 | 5:01 AM

kerala assembly election 563 candidates lost their security deposit 99 nda candidates also lost money

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരിൽ 563 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടമായി. 507 പുരുഷ സ്ഥാനാർഥികൾക്കും 55 വനിതകൾക്കും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിക്കുമാണ് പണം നഷ്ടമായത്. 

788 പുരുഷന്മാരും 94 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 883 പേരാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.  ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റ് നേടിയ എൻ.ഡി.എയ്ക്ക് സംസ്ഥാനത്ത് വോട്ട് വിഹിതത്തിൽ കാര്യമായി നേട്ടമുണ്ടാക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇൻഡക്‌സ് കാർഡ് പ്രകാരമുള്ള കണക്കുകൾ പറയുന്നു.

അവരുടെ മത്സരിച്ച 140 സ്ഥാനാർഥികളിൽ 99 പേർക്കും കെട്ടിവച്ച പണം നഷ്ടമായി. ഇതിൽ 59ഉം ബി.ജെ.പി സ്ഥാനാർഥികളാണ്. 98 പേരാണ് ബി.ജെ.പിയുടെ താമര ചിഹ്നത്തിൽ ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. മറ്റൊരു സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് മത്സരിച്ച 22 സീറ്റിലും കെട്ടിവച്ച പണം നഷ്ടമായി. ആകെ 1.35 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 

തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച് അടുത്തിടെ എൻ.ഡി.എയിൽ എത്തിയ ട്വന്റി ട്വന്റിക്കും കനത്ത തിരിച്ചടിയാണുണ്ടായത്.  19 സീറ്റിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥികളിൽ 17 പേർക്കും കെട്ടിവച്ച പണം നഷ്ടമായി. എൻ.ഡി.എയുടെ ഒരു സ്വതന്ത്ര സ്ഥാനാർഥിക്കും പണം നഷ്ടമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.11 ലക്ഷം വോട്ടുകളുടെ വർധന മാത്രമാണ് ഇത്തവണ ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടായത്. 

സംസ്ഥാനത്ത് മത്സരിച്ച അഞ്ച് ദേശീയ പാർട്ടികളിൽ സി.പി.എമ്മിലെ ഒരു സ്ഥാനാർഥിക്കും കെട്ടിവച്ച പണം നഷ്ടമായി. 53 സീറ്റിൽ മത്സരിച്ച ആം ആദ്മി പാർട്ടിക്കും 55 സീറ്റിൽ മത്സരിച്ച ബി.എസ്.പിക്കും മുഴുവൻ സീറ്റിലും പണം നഷ്ടമായി. 

26 രജിസ്റ്റേഡ് പാർട്ടികളിൽ കോൺഗ്രസ്-എസ്(1 സീറ്റ്), ഐ.എൻ.എൽ(1), ഐ.എസ്.ജെ.ഡി(രണ്ട്), കേരള കോൺഗ്രസ് ബി(1), കേരള കോൺഗ്രസ് ജേക്കബ് (1), ആർ.എസ്.പി- ലെനിനിസ്റ്റ് (1), ആർ.എം.പി(1) എന്നീ പാർട്ടികൾക്ക് മാത്രമാണ് കെട്ടിവച്ച പണം തിരികെ ലഭിച്ചത്. എസ്.ഡി.പി.ഐ(34), എസ്.യു.സി.ഐ(30), ഡി.എച്ച്.ആർ.എം(9) തുടങ്ങിയ പാർട്ടികൾക്ക് മുഴുവൻ സീറ്റിലും കെട്ടിവച്ച പണം നഷ്ടമായി. 281 സ്വതന്ത്ര സ്ഥാനാർഥികളിൽ 259 പേർക്കും ഇത്തവണ കെട്ടിവച്ച പണം നഷ്ടമായിട്ടുണ്ട്.

 

In the recent Kerala Assembly elections, a total of 563 candidates failed to secure the minimum required votes, resulting in the loss of their security deposits. Among them, the NDA faced a significant setback, with 99 of its candidates losing their deposits across various constituencies. To retain the deposit, a candidate must secure at least one-sixth (16.67%) of the total valid votes polled in their respective seat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള കോണ്‍ഗ്രസിലെ 'സതീശന്‍ യുഗം': പ്രതിസന്ധികള്‍ മുറിച്ചു കടന്ന തന്ത്രജ്ഞന്‍

Kerala
  •  2 hours ago
No Image

വനവാസമല്ല, ഇനി സിംഹാസനം; വെല്ലുവിളികളെ അതിജീവിച്ച നായകത്വം

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്, വിമാനത്തില്‍ കെ.സി ഇല്ല

Kerala
  •  2 hours ago
No Image

രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ വി.ഡി സതീശൻ മുഖ്യമന്ത്രി 

National
  •  3 hours ago
No Image

'പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിനെ സാരമായി ബാധിക്കും': വി.ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; പ്രഖ്യാപനം ഉച്ചയ്ക്ക് 12-ന്; വാർത്താസമ്മേളനം ഡൽഹിയിൽ

National
  •  3 hours ago
No Image

വഖഫ് രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ 4 ദിവസം കൂടി; 17നു മുൻപു റജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം

Kerala
  •  3 hours ago
No Image

ഏഷ്യയില്‍ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയായി രൂപ; പെരുന്നാളിന് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍, കുവൈത്ത് ദിനാര്‍ മൂല്യം 310 കടന്നു | Indian Rupee Value

Economy
  •  3 hours ago
No Image

അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രതിദിനം  നിർത്തലാക്കുന്നത് നൂറോളം സർവിസുകൾ

National
  •  3 hours ago
No Image

മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് മൗലികാവകാശം: സുപ്രിംകോടതി

National
  •  3 hours ago