HOME
DETAILS

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

  
എം.അപർണ
May 21, 2026 | 7:03 AM

kk harshina to meet chief minister vd satheeshan on 25th

കോഴിക്കോട്: വയറ്റിൽ കത്രികയുമായി നരകതുല്യമായ അഞ്ചുവർഷങ്ങൾ,  നിരന്തര ആരോഗ്യ പ്രശ്‌നങ്ങൾ, നീതി തേടി നീണ്ട നാലു വർഷങ്ങളായി തുടരുന്ന പോരാട്ടങ്ങൾ. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ പന്തീരാങ്കാവ് സ്വദേശി കെ.കെ ഹർഷിനയുടെ ദുരിതയാത്രയ്ക്ക് ഇനിയും അവസാനമായില്ല. സമരങ്ങളിൽ കരുത്തായി നിന്നവർ അധികാരത്തിലേറിയതിനാൽ തനിക്ക് നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഹർഷിന. ആരോഗ്യ വകുപ്പിന്റെ നിരന്തരമായ അവഗണനയാണ് തനിക്ക് നേരിട്ടതെന്നും ഇനിയെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഷിന പറയുന്നു. 

25ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണും. എൽ.ഡി.എഫ് സർക്കാരിന്റെ വാക്കു വിശ്വസിച്ചെങ്കിലും നീതി നടപ്പാക്കിയില്ല. മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു. കഴിഞ്ഞ നാലുവർഷത്തോളമായി നീതിക്കായി തെരുവിൽ അലയുകയാണ്. വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഇതുവരേയും മാറിയിട്ടില്ല. വയറു വേദന ഓരോ ദിവസവും അസഹ്യമായി തുടരുകയാണ്.  വേദന സംഹാരികൾ ഉപയോഗിക്കുമെങ്കിലും ഫലമില്ലാത്ത സ്ഥിതിയാണ്. 

ചികിത്സയ്ക്കായി ഇതിനോടകം തന്നെ വലിയ തുക ചെലവായി. വലിയ സാമ്പത്തിക പ്രയാസത്തിലാണ്. അതിനാൽ തന്നെ  ചികിത്സ കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും ഹർഷീന ചൂണ്ടിക്കാട്ടുന്നു. താൻ സഹിച്ച വേദനയ്ക്കും നേരിട്ട അനീതിക്കും ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യമെന്നും സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഹർഷിന പറയുന്നു. 

2017-ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് വെച്ച് നടന്ന മൂന്നാമത്തെ സിസേറിയനിടയിലാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണമായ കത്രിക കുടുങ്ങിയത്. നീണ്ട അഞ്ചുവർഷത്തോളം കടുത്ത വേദന അനുഭവിച്ചശേഷം 2022-ൽ  സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രികയുണ്ടെന്ന് തിരിച്ചറിഞ്ഞത്. 

തുടർന്ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണത്തിനൊടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതിചേർത്ത് കുറ്റപത്രവും സമർപ്പിച്ചിരുന്നു. നീതി തേടി ഹർഷിനയും ഭർത്താവും മെഡിക്കൽ കോളജിന് മുന്നിൽ 110 ദിവസം സമരവും ചെയ്തിരുന്നു.

 

Medical negligence victim K.K. Harshina stated that although the Health Minister visited, hugged, and promised support, she received no actual help. Harshina is scheduled to meet the Chief Minister on the 25th to seek justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിരിച്ചുകൊണ്ടു കൈകൊടുത്തു, തോളില്‍ തട്ടി; സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

Kerala
  •  2 hours ago
No Image

'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍...' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  2 hours ago
No Image

വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 

National
  •  2 hours ago
No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  2 hours ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  3 hours ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  3 hours ago
No Image

ഗസ്സ വംശഹത്യയ്ക്ക് ഇന്ത്യയിൽനിന്ന് ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട്

International
  •  3 hours ago
No Image

തട്ടിക്കൊണ്ടുപോയ ആറു പേരെക്കുറിച്ച് വിവരമില്ല; നാഗാ സ്ത്രീകൾ പ്രക്ഷോഭത്തിൽ

National
  •  4 hours ago
No Image

പിണറായിക്ക് ഹസ്തദാനം നല്‍കി ടി.കെ ഗോവിന്ദന്‍; അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണന്‍; ഇരുവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  4 hours ago
No Image

ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പ്: 10,854 സ്ഥാനാർഥികൾക്ക് എതിരില്ല

National
  •  4 hours ago