HOME
DETAILS

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

  
May 27, 2026 | 1:17 PM

Case of attack on ED officials in Thiruvananthapuram 7 accused arrested 6 accused handed over to police by CPM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 7 പ്രതികളെ അറസ്റ്റ് ചെയ്തു. 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകര്‍ത്തു. അതിക്രമത്തില്‍ ഇ.ഡി വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിരുന്നു.

സി.പി.എം പ്രവര്‍ത്തകര്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുകയും കാറിന്റെ ചില്ല് എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കും ഒരു ഡ്രൈവര്‍ക്കും പരുക്കേറ്റിരുന്നു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ കൂവിവിളിച്ചാണ് സ്വീകരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ശ്രമിച്ചതോടെ പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. അറസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതാക്കള്‍.

കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരുടെ കാര്‍ തടഞ്ഞെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് വിട്ടയച്ചു.അതേസമയം, ഡല്‍ഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധത്തിനിടെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം.വി ജയരാജന്‍ അറിയിച്ചു.

പിണറായിയുടേ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് തുടരുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് 12 ഓളം ഇടങ്ങളിലായി ഇ.ഡി റെയ്ഡ് ആരംഭിച്ചത്. 

 ഇഡി നടപടി പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണെന്ന് പി.രാജീവ് ആരോപിച്ചു. 'പിണറായി വിജയനെതിരായ ആക്രമണത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി പ്രതിരോധിക്കും,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം.ആര്‍.എല്‍  ഓഫിസിലും എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. സി.എം.ആര്‍.എല്‍  എക്‌സാലോജിക് കേസിലാണ് പരിശോധന നടക്കുന്നത്. ഇ.ഡി അന്വേഷണത്തിന് എതിരെ സി.എം.ആര്‍.എല്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡിയുടെ അന്വേഷണ നടപടികളും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്ത, കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബെഞ്ച് തള്ളിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  2 hours ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  2 hours ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  2 hours ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  3 hours ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  3 hours ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  4 hours ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  4 hours ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  5 hours ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  5 hours ago