കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ അട്ടിമറിശ്രമം നടത്തിയവർക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കും സംഘടനകൾക്കുമെതിരെയുള്ള അന്വേഷണം നിലച്ച സാഹചര്യത്തിലാണ് അതിജീവിതയുടെ നീക്കം.
2023 മാർച്ച് 18-നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) വച്ച് അറ്റൻഡർ എം.എം ശശീന്ദ്രൻ പീഡിപ്പിക്കുകയായിരുന്നു. ഭരണാനുകൂല സർവീസ് സംഘടനകൾ പ്രതിയെ സംരക്ഷിക്കാൻ പരസ്യമായി രംഗത്തിറങ്ങിയത് അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അതിജീവിതയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കൊടുവിലാണ് പ്രതിക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായത്.
അന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ തനിക്ക് പൂർണ്ണ പിന്തുണ നൽകിയവർ ഇന്ന് ഭരണ നേതൃത്വത്തിൽ എത്തിയ സാഹചര്യത്തിൽ, കേസിൽ അർഹമായ നീതിയും നിഷ്പക്ഷമായ അന്വേഷണവും ഉണ്ടാകുമെന്നാണ് അതിജീവിത കരുതുന്നത്. കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന മുൻ ഭരണകാലത്തെ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പ്രത്യാശ പ്രകടിപ്പിച്ചു.
the survivor of the kozhikode medical college icu sexual assault case will meet chief minister pinarayi vijayan tomorrow. she is seeking a comprehensive reinvestigation into the incident, expressing dissatisfaction with the current probe and alleging that there were attempts by certain hospital staff and officials to dilute the case and protect the accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."