മലയിടംതുരുത്ത് നിവാസികളെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയിടംതുരുത്തിലെ താമസക്കാരായ ഏഴ് കുടുംബങ്ങളെയും സർക്കാർ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിൽ വി.പി സജീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് കുടുംബങ്ങൾക്കും സ്ഥലം നൽകി വീട് നിർമിച്ചുനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. അവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, 15ാം തവണ ഒഴിപ്പിക്കാൻ എത്തിയപ്പോൾപൊലിസ് അതിക്രമമുണ്ടായെന്ന കെ.എൻ ബാലഗോപാലിന്റെ ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയയാളെ പിന്തിരിപ്പിക്കാനുള്ള ശ്രമം മാത്രമാണുണ്ടായത്. വിവരമറിഞ്ഞപ്പോൾ തന്നെ സ്ഥലത്ത് നിന്ന് പൊലിസിനെ പിൻവലിച്ചെന്നും ചെന്നിത്തല വ്യക്തമാക്കി.
കുടിയൊഴിപ്പിക്കപ്പെടുന്ന മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് അർഹമായതും സമയബന്ധിതവുമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Chief Minister vd satheeshan has assured the residents of Malayidamthuruthu that the government will stand by them and will not abandon them. This statement comes as a major reassurance to the local community regarding their concerns and ongoing issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."