സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിൽ വർഷത്തിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്ന വേനൽക്കാലഘട്ടമായ ജംറത് അൽ-ഖൈദ് (Jamrat Al-Qaydh) സീസൺ മുതൽ ആരംഭിച്ചു. സാധാരണയായി ജൂലൈ മധ്യത്തോടെ ആരംഭിക്കുന്ന ഈ കാലയളവ് ഓഗസ്റ്റ് ആദ്യവാരം വരെ നീണ്ടുനിൽക്കുമെന്ന് വിദഗ്ധർ അറിയിച്ചു.
ഈ വർഷം ജംറത് അൽ-ഖൈദ് 'അൽ-ഹനഅ' (Al-Han'ah) എന്നറിയപ്പെടുന്ന ജെമിനി നക്ഷത്രചക്രത്തിലെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനത്തോടൊപ്പമാണ് ആരംഭിച്ചിരിക്കുന്നത്. 13 ദിവസം നീളുന്ന അൽ-ഹനഅ വേനൽക്കാലത്തിന്റെ നാലാമത്തെ ജ്യോതിശാസ്ത്രഘട്ടമായാണ് കണക്കാക്കപ്പെടുന്നത്.
ഈ കാലഘട്ടത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില ഗണ്യമായി ഉയരുകയും വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്യും. ശക്തമായ ചൂടുകാറ്റിനൊപ്പം തീരപ്രദേശങ്ങളിൽ ഈർപ്പവും വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
'ഈന്തപ്പഴം പാകമാകുന്ന കാലം'
ജംറത് അൽ-ഖൈദ് പ്രാദേശികമായി തബ്ബാഖ് അൽ-തമർ (ഈന്തപ്പഴം പാകം ചെയ്യുന്ന കാലം) എന്നും അറിയപ്പെടുന്നു. അതിശക്തമായ ചൂട് ഈന്തപ്പഴം വേഗത്തിൽ പഴുത്ത് 'റുതബ്' ഘട്ടത്തിലെത്താൻ സഹായിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്.
അധികൃതർ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഫാഖ് ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം ബുർജാസ് അൽ-ഫാലിഹ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. പ്രത്യേകിച്ച് ഉച്ച മുതൽ വൈകുന്നേരം വരെയുള്ള അതിതീവ്ര ചൂടുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകയും നിർജലീകരണവും സൂര്യാഘാതവും തടയാൻ ആവശ്യത്തിന് വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കുകയും വേണമെന്ന് അദ്ദേഹം നിർദേശിച്ചു.
English Summary: Saudi Arabia has entered Jamrat Al-Qaydh, the hottest period of the year, which lasts from mid-July to early August. Authorities have advised people to avoid direct sun exposure during peak afternoon hours and stay hydrated to prevent heat-related illnesses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."