HOME
DETAILS

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

  
June 03, 2026 | 6:00 AM

mind is relieved now ready for any punishment double murder convict muhammadali reacts after victims identity confirmed

 


കോഴിക്കോട്: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് താന്‍ നടത്തിയ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം ഇറങ്ങിക്കിട്ടിയെന്ന് പ്രതി മുഹമ്മദാലി. താന്‍ കൊലപ്പെടുത്തിയ ആളുകളില്‍ ഒരാളെ പൊലിസ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കോടതി നല്‍കുന്ന എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും വേങ്ങര സ്വദേശിയായ മുഹമ്മദാലി മാധ്യമങ്ങളോട് പറഞ്ഞു. മാനസികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതിനാലാണ് ഒടുവില്‍ പൊലിസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതെന്നും ഇയാള്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം (2025) ജൂണിലാണ് താന്‍ 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഹമ്മദാലി വേങ്ങര പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ പൊലിസ് ഇത് മാനസികാസ്വാസ്ഥ്യം മൂലമുള്ള വെളിപ്പെടുത്തലായി തള്ളിക്കളഞ്ഞെങ്കിലും പിന്നീട് നടത്തിയ ഗൗരവതരമായ അന്വേഷണത്തില്‍ വിവരങ്ങള്‍ സത്യമാണെന്ന് തെളിയുകയായിരുന്നു. 1986ല്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്ന് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് 16ാം വയസ്സില്‍ മോഹനനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ഇതിനുശേഷം 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വച്ച് മറ്റൊരാളെക്കൂടി കൊലപ്പെടുത്തിയതായും മുഹമ്മദാലി സമ്മതിച്ചിട്ടുണ്ട്. തന്റെ പണം തട്ടിപ്പറിച്ചയാളെ സുഹൃത്തായ 'കഞ്ചാവ് ബാബു'വിനൊപ്പം ചേര്‍ന്ന് മര്‍ദിച്ച്, മണലില്‍ മുഖം പൂഴ്ത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം പണം വീതം വച്ച് ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. മുഹമ്മദാലിയുടെ ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഏഴംഗ ക്രൈംബ്രാഞ്ച് സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

 

Muhammadali, who voluntarily confessed to committing two murders over three decades ago in Kozhikode, expressed relief after the Crime Branch successfully identified one of his victims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  2 hours ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  3 hours ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 10 മരണം; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  5 hours ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  5 hours ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  5 hours ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  5 hours ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  5 hours ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  5 hours ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  6 hours ago