എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു സംശയം
തൃശൂര്‍: എ.ടി.എമ്മുകളില്‍ പണക്ഷാമം. ആവശ്യത്തിനു പണം നിറയ്ക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രിയുടെ കണക്കനുസരിച്ച് ഏപ്രിലിലെ പണത്തിന്റെ 57 ശതമാനം മാത്രമാണ് എ.ടി.എമ്മുകളില്‍ എത്തിയത്.
രാജ്യത്തും സമാന അവസ്ഥയാണ്. പ്രതിമാസം 2.5 ലക്ഷം കോടി രൂപ വരെയാണ് എ.ടി.എമ്മുകള്‍ വഴി പിന്‍വലിക്കുന്നത്. ഇന്ത്യയിൽ 2.51ലക്ഷം എ.ടി.എമ്മുകളാണുള്ളത്. മുന്‍വര്‍ഷം ഇത് 2.53 ലക്ഷമായിരുന്നു. ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ നിര്‍ത്തലാക്കുകയാണ്. ഇതിനിടെയാണ് കറന്‍സി ലഭ്യത കുറഞ്ഞത്. പ്രധാനനഗരങ്ങളില്‍ പോലും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു.
ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യത്തിന് പണം ബാങ്കുകളില്‍ നിന്നു ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. ചെറുനഗരങ്ങള്‍, ഗ്രാമീണമേഖലകള്‍ എന്നിവിടങ്ങളിലാണ് ഇതു കൂടുതല്‍ ബാധിക്കുന്നത്. പണ ലഭ്യതക്കുറവല്ല മറിച്ച് എ.ടി.എമ്മുകളില്‍ പണം എത്തിക്കുന്നതിലെ സാങ്കേതിക തടസം മൂലമാണ് പ്രതിസന്ധിയെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഡിജിറ്റല്‍ പണത്തിലേക്കു ജനങ്ങളെ മാറ്റുന്നതിനുള്ള നീക്കമാണ് ഇതിനു പുറകിലെന്നു ബാങ്കിങ് വിദഗ്ധര്‍ കരുതുന്നു. സംസ്ഥാനത്ത് 40 വന്‍കിട, ചെറുകിട ബാങ്കുകള്‍ക്കായി 9500 ല്‍ അധികം എ.ടി.എം മെഷിന്‍ കൗണ്ടറുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."