HOME
DETAILS

ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗശ്രമത്തിനിടെ കൊല നടത്തിയെന്ന് പ്രതിയുടെ മൊഴി

  
Web Desk
June 18, 2026 | 11:22 AM

Accuseds statement that the murder of an Anganwadi helper in Gavi was committed during an attempted rape

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32കാരിയായ അങ്കണവാടി ഹെൽപ്പറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. കേസിൽ കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതെന്നാണ് പ്രതിയുടെ മൊഴി.

തമിഴ്‌നാട് സ്വദേശിനിയായ യുവതി മീനാർ അങ്കണവാടിയിലെ ഹെൽപ്പറായിരുന്നു. ഗവിയിലായിരുന്നു താമസം. താമസസ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള വഴി പൂർണമായും വനത്തിലൂടെയാണ് കടന്നുപോകുന്നത്.

യുവതിയുടെ മൃതദേഹം വഴിമധ്യേയുള്ള തോട്ടിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നുകയും പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു.

അന്വേഷണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിയായ വിനോദ് യുവതിയെ പിന്തുടരുകയായിരുന്നുവെന്ന് കണ്ടെത്തി. യുവതിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ വനമേഖലയിൽ കുടിൽകെട്ടി താമസിച്ചിരുന്നതിന്റെ തെളിവുകളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഗവി–മീനാർ റോഡിൽ കാത്തുനിന്നാണ് ഇയാൾ യുവതിയെ ആക്രമിച്ചതെന്ന് അന്വേഷണസംഘം പറയുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ച പ്രതി, പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. യുവതിയോട് പ്രണയം തോന്നിയിരുന്നുവെന്നും സംസാരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും പ്രതി മൊഴി നൽകിയതായി പൊലിസ് അറിയിച്ചു.

യുവതിയെ പിടിച്ച് തള്ളിയപ്പോൾ തല കല്ലിൽ ഇടിച്ച് താഴേക്ക് വീണുവെന്നും, തുടർന്ന് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി വെളിപ്പെടുത്തിയതായി പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.

വനംവകുപ്പും പൊലിസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ് ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരേ നേരത്തേ കൊലപാതകശ്രമക്കേസും നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു.

വണ്ടിപ്പെരിയാർ പൊലിസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ പത്തനംതിട്ട പൊലിസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതിക്കൊപ്പം 13 വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്നും, സഹോദരിയുടെ മകളാണെന്നാണ് ഇയാൾ പറഞ്ഞതെന്നും പൊലിസ് അറിയിച്ചു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Police have confirmed that the case of a 32-year-old anganwadi helper found dead inside the forest in Gavi is a murder. Police said that Vinod, the tribal youth taken into custody in the case, has confessed to the crime. The accused stated that he killed the woman during an attempted rape and dumped her body into a stream.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് തുറന്നു; യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വില എപ്പോൾ കുറയും? മറുപടിയുമായി ചില്ലറ വ്യാപാരികൾ

uae
  •  an hour ago
No Image

പി.എം ശ്രീ: സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍

Kerala
  •  an hour ago
No Image

ഹൈവേ പട്രോളിംഗ് പൊലിസുകാര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; രണ്ട് പൊലിസുകാര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  an hour ago
No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  an hour ago
No Image

2018 മുതല്‍ ഇന്നുവരെ; നിപയുടെ ഭൂപടത്തില്‍ എന്തുകൊണ്ട് കോഴിക്കോട്

Kerala
  •  2 hours ago
No Image

ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ

uae
  •  2 hours ago
No Image

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു; മന്ത്രിസഭയുടെ നിർണ്ണായക പ്രമേയത്തിന് അംഗീകാരം

uae
  •  2 hours ago
No Image

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡി.എച്ച്.എസിന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍

Kerala
  •  2 hours ago
No Image

ക്രിക്കറ്റ് ലോകത്ത് ഇതുവരെ ആർക്കും കഴിയാത്ത നേട്ടം; പുരുഷ താരങ്ങളെപ്പോലും അമ്പരപ്പിച്ച് സ്മൃതിയുടെ കുതിപ്പ്‌

Cricket
  •  2 hours ago
No Image

സൈബർ തട്ടിപ്പ് കേസ്; മുൻ പ്രധാനമന്ത്രിയുടെ മകന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു, തട്ടിപ്പിന് ഇരയായത് നരേഷ് ഗുജ്‌റാൾ

National
  •  2 hours ago