HOME
DETAILS

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

  
June 19, 2026 | 4:47 PM

tel aviv-based israeli regime is a threat to humanity and prime minister benjamin netanyahu aims to drag the region into war says abbas araghchi

തെഹ്‌റാന്‍: അറബ് മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് ഇസ്‌റാഈലിന്റെ ആഗ്രഹമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. ലെബനനില്‍ ആക്രമണം തുടരുന്ന ഇസ്‌റാഈല്‍ മുഴുവന്‍ മാനവരാശിക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ലെബനനില്‍ നാല് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനന്‍ കത്തിച്ച് ചാമ്പലാക്കുമെന്ന ഇസ്‌റാഈലി സുരക്ഷാ മന്ത്രി ബെന്‍ഗ്വറിന്റെ ഭീഷണിക്ക് പിന്നാലെയാണ് അരാഗ്ച്ചിയുടെ പ്രതികരണം. 

' അയല്‍രാജ്യത്തോട് കടുത്ത അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്ന ഏതെങ്കിലുമൊരു വിഡ്ഢിയുടെ വിടുവായിത്തമായി ബെന്‍ഗ്വിറിന്റെ പ്രസ്താവനയെ കണക്കിലെടുക്കാനാവില്ല. മറിച്ച് അത് ഇസ്‌റാഈലിന്റെ തന്നെ നിലപാടാണ്. തെല്‍ അവീവ് കേന്ദ്രീകരിച്ചുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് തന്നെ ഭീഷണിയായിരിക്കുകയാണ്,' അബ്ബാസ് അരാഗ്ച്ചി എക്‌സില്‍ കുറിച്ചു. 

ദക്ഷിണ ലെബനനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തിനിടെ നാല് ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ലെബനനില്‍ ശക്തമായ ആക്രമണം നടത്തുമെന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. തങ്ങളുടെ മക്കളുടെ ജീവനെടുത്തവരെ ഇസ്‌റാഈല്‍ വെറുതെവിടില്ലെന്നും, ലെബനാന്‍ വൈകാതെ കത്തിയെരിയുമെന്നുമായിരുന്നു ബെന്‍ഗ്വിര്‍ എക്‌സില്‍ കുറിച്ചത്. ഇസ്‌റാഈലിലെ ഓരോ അമ്മമാരുടെയും കണ്ണുനീരിന് പകരമായി ലെബനാനിലെ ആയിരം അമ്മമാരെ കരയിപ്പിക്കുമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. 

അതേസമയം ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 3912 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 11,873 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

tel aviv-based israeli regime is a threat to humanity and prime minister benjamin netanyahu aims to drag the region into war, says abbas araghchi.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  2 hours ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  3 hours ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  3 hours ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  3 hours ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  3 hours ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  4 hours ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  4 hours ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  5 hours ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  5 hours ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  5 hours ago