HOME
DETAILS

രണ്ട് ഭാര്യമാരെയും കുഞ്ഞിനെയും വധിച്ച കേസ്: 37 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് മോചനം

  
July 06, 2026 | 3:45 AM

Venganoor Gold Scam Indias Longest-Serving Inmate Saibanna Released at 72 After 37 Years for Murdering Wives and Child

 


ബംഗളൂരു: രണ്ട് ഭാര്യമാരെയും സ്വന്തം കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ 37 വര്‍ഷത്തോളം അഴിക്കുള്ളില്‍ കഴിഞ്ഞ സായ്ബന്ന നിംഗപ്പ നാടികര്‍ (72) ഒടുവില്‍ ജയില്‍ മോചിതനായി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാള്‍.

ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് 37 വര്‍ഷങ്ങള്‍ക്ക് ശേഷം സായ്ബന്ന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. തടവുകാരുടെ നല്ലനടപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് മോചിപ്പിച്ച 24 പേരില്‍ ഒരാളാണ് കലബുറഗി ജില്ലക്കാരനായ സായ്ബന്ന.

സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സായ്ബന്നയെ ക്രൂരമായ കൊലപാതകങ്ങളിലേക്ക് നയിച്ചത്. 1988ല്‍ തന്റെ ആദ്യ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഇയാള്‍ അവരെ കൊലപ്പെടുത്തി. ഈ കേസില്‍ പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹം കഴിച്ചു. എന്നാല്‍ രണ്ടാം ഭാര്യയെയും ഇയാള്‍ സംശയിച്ചിരുന്നു. ഇതിനിടയില്‍ സായ്ബന്ന ജയിലില്‍ കഴിയുമ്പോള്‍ രണ്ടാം ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

പിന്നീട് 1994ല്‍ പരോളിലിറങ്ങിയ സായ്ബന്ന, ഭാര്യയെ മറ്റൊരു പുരുഷനൊപ്പം കണ്ടുവെന്ന് ആരോപിച്ച് രണ്ടാമത്തെ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുഞ്ഞിന് കുത്തേറ്റത്. ഇരുവരും സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. കൃത്യത്തിന് ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച സായ്ബന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു രക്ഷപ്പെടുത്തിയ ശേഷമാണ് വീണ്ടും ജയിലിലടച്ചത്.

തടവറയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം വികാരാധീനനായാണ് സായ്ബന്ന മാധ്യമങ്ങളോട് സംസാരിച്ചത്. ക്ഷണനേരത്തെ ദേഷ്യം കൊണ്ട് തന്റെ ജീവിതവും ജോലിയും സ്വത്തുമെല്ലാം നഷ്ടമായെന്ന് ഇയാള്‍ പറഞ്ഞു. 'ഞാന്‍ ചെയ്ത തെറ്റ് ഇനി ആരും ആവര്‍ത്തിക്കരുത്. ജയിലില്‍ പോയാല്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടും.

ദേഷ്യത്തില്‍ ചെയ്ത ഒരു തെറ്റ് കാരണം എനിക്ക് എന്റെ ജോലിയും 10 ഏക്കര്‍ ഭൂമിയും കുടുംബവുമെല്ലാം നഷ്ടമായി. 37 വര്‍ഷമാണ് ഞാന്‍ ജയിലില്‍ കിടന്നത്,' സായ്ബന്ന ഓര്‍ത്തു പറഞ്ഞു. കലബുറഗി ജേവര്‍ഗി സ്വദേശിയായ ഇയാള്‍ കര്‍ണാടക സ്റ്റേറ്റ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ജീവനക്കാരനായിരുന്നു.

 

Saibanna Nimgaffa Nadikar, India's longest-serving prisoner who spent 37 years in jail for murdering his two wives and a child, has been released from Bengaluru jail under Karnataka's rehabilitation scheme.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടികളുടെ ഉപകരണങ്ങൾ നശിക്കുന്നു; ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം

Kerala
  •  3 hours ago
No Image

യുഎഇയില്‍ ചൂടിന്റെ ശക്തി ഉയര്‍ന്ന് തന്നെ; ഈ ആഴ്ചയും കടുത്ത ചൂട് തുടരും; താപനില 47 ഡിഗ്രി വരെ; രാത്രി ഈര്‍പ്പം കൂടും | UAE Weather Updates

Weather
  •  3 hours ago
No Image

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: കാസര്‍കോട് ജില്ലയില്‍ ഇന്നു ബസ് പണിമുടക്ക്

Kerala
  •  3 hours ago
No Image

സപ്ലൈകോ വൻ കടക്കെണിയിൽ; വിതരണക്കാർക്ക് മാത്രം നൽകാനുള്ളത് 432  കോടി

Kerala
  •  3 hours ago
No Image

വെങ്ങാനൂര്‍ സ്വര്‍ണ്ണത്തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന്കീഴടങ്ങി; പ്രതി സിന്ധുവിനെതിരെ കേസുകളുടെ പെരുമഴ

Kerala
  •  3 hours ago
No Image

കിഫ്ബിയുടെ കടബാധ്യത 32,187 കോടി; മുൻ സി.ഇ.ഒ ശമ്പളയിനത്തിൽ കൈപ്പറ്റിയത് 3.42 കോടി     

Kerala
  •  4 hours ago
No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  4 hours ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  4 hours ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  4 hours ago
No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  4 hours ago