ജനവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമമായി സുപ്രഭാതം മാറി: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ യഥാർഥ വികാരങ്ങൾ മനസിലാക്കി അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന ജനകീയ മാധ്യമമായി സുപ്രഭാതം മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുപ്രഭാതം വാർഷിക കാംപയിന്റെ ഭാഗമായി പുറത്തിറക്കിയ സുപ്രഭാതം ന്യൂസ് ഹബ്ബ് ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വളരെ നല്ല നിലയിലുള്ള പ്രചാരവും ജനസ്വാധീനവുമാണ് സുപ്രഭാതം ദിനപത്രത്തിനുള്ളത്. ഓരോ ദിവസവും മികവുറ്റ എഡിറ്റോറിയലുകളും മികച്ച ചിന്തകളും പങ്കുവയ്ക്കുന്ന എഡിറ്റ് പേജ് ലേഖനങ്ങളുമായി പുറത്തിറങ്ങുന്ന സുപ്രഭാതത്തിന്റെ സ്ഥിരം വായനക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം കേരളത്തിന്റെ യഥാർഥ കണ്ണാടിയായി മാറട്ടെയെന്നും 13ാം വാർഷിക കാംപയിൻ പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയങ്ങളും നേരുന്നതായും ആഭ്യന്തരമന്ത്രി ആശംസിച്ചു.
ചടങ്ങിൽ സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ബി.കെ അബ്ദുൽഖാദിർ അൽഖാസിമി ബംബ്രാണ, പി.കെ ഹംസക്കുട്ടി മുസ് ലിയാർ ആദൃശ്ശേരി, ഇ.എസ് ഹസ്സൻ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, ഡയരക്ടർ ബോർഡ് അംഗങ്ങളായ കൊടക് അബ്ദുറഹിമാൻ മുസ്‌ലിയാർ, സുലൈമാൻ ദാരിമി ഏലംകുളം, വി.കെ കുഞ്ഞഹമ്മദ് ഹാജി, യൂനിറ്റ് മാനേജർ ഉമ്മർ വാഴക്കാട്, ഹസൻ ആലംകോട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."