തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി കോടികളും ആസ്തികളും തട്ടിയെടുത്തതായി പരാതി. തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാറിന്റെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലിസ് കേസെടുത്തു. അഞ്ച് കോടിയോളം രൂപയും ഫ്ലാറ്റും സ്വർണ്ണവും പ്രതികൾ ഭീഷണിപ്പെടുത്തി കൈക്കലാക്കിയതായാണ് വിവരം.
നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
പരാതിക്കാരനായ വിജയകുമാറിൽ നിന്ന് കമ്പനി ലാഭവിഹിതം എന്ന വ്യാജേനയും അല്ലാതെയും വൻ തുകയാണ് പ്രതികൾ തട്ടിയെടുത്തത്. ഇതിനുപുറമെ ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്ഥലവും സ്വർണ്ണാഭരണങ്ങളും എഴുതി വാങ്ങുകയും ചെയ്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി വ്യവസായിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Police have registered a case against four individuals, including a young woman, for allegedly extorting ₹5 crores and property from a prominent businessman in Thiruvananthapuram. The suspects lured the businessman into a honey trap and subsequently used compromising photos and videos to blackmail him. Driven by fear of public defamation, the victim handed over the cash and transferred ownership of his assets before finally approaching the authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."