'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍
ന്യൂഡല്‍ഹി: പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥി പന്‍ഷുല്‍ ബന്‍സാല്‍. ജന്തര്‍ മന്ദറില്‍ പ്രതിഷേധക്കാര്‍ സമരം ചെയ്യുമ്പോള്‍ താന്‍ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നെന്ന് ബന്‍സല്‍ പറഞ്ഞു. ആദ്യ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് താന്‍ പുനപരീക്ഷയില്‍ നേടിയെന്നും ബന്‍സല്‍ പറഞ്ഞു.
സമരം ചെയ്യുന്നതിന് പകരം ആ സമയം കൂടി ഇരുന്ന് പഠിക്കാം, സ്‌കോര്‍ മെച്ചപ്പെടുത്താം. ആദ്യപരീക്ഷയില്‍ 706 മാര്‍ക്കാണ് താന്‍ നേടിയത്. എന്നാല്‍ പുനപരീക്ഷയില്‍ 715 മാര്‍ക്ക് നേടാനായി. കഴിഞ്ഞ ഒന്നര മാസമായി എനിക്ക് പറ്റാവുന്നത് പോലെ പഠിച്ചു, ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുത്തു. എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? എല്ലാം മറന്ന് പ്രധാന ലക്ഷ്യത്തിലേക്ക് മാത്രം നോക്കി. എന്ത് സംഭവിച്ചാലും അത് നല്ലതിന് വേണ്ടിയാണ്. പരീക്ഷ ഒന്ന് കഴിഞ്ഞാല്‍ ഉത്കണ്ഠയും ആശങ്കയും മാറും,' ബന്‍സല്‍ പറഞ്ഞു.
പരീക്ഷ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പുനര്‍പരീക്ഷയില്‍ രാജ്യത്ത് രണ്ടാം സ്ഥാനക്കാരനായിരുന്നു ബന്‍സല്‍. 99 ശതമാനം മാര്‍ക്ക് നേടിയായിരുന്നു ബന്‍സലിന്റെ വിജയം. പ്രതികരണത്തിന് പിന്നാലെ ബന്‍സലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം സി.ജെ.പി പ്രതിഷേധത്തിൽ പൊലിസ് നടത്തിയ അതിക്രമത്തിലും നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപെടെ വിഷയങ്ങളിലും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലിസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ ചെയ്ത തെറ്റ് എന്തെന്ന് ചോദിച്ച അദ്ദേഹം അവർ കുറ്റവാളികൾ ആയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.
'ന്യായമായ കാര്യങ്ങളാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്. കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം' അദ്ദേഹം ആവശ്യപ്പെട്ടു. സി.ജെ.പി പ്രതിഷേധത്തിൽ ഡൽഹി പൊലിസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കയ്യിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്.
"neet top scorer panshul bansal criticized the protests being held against the alleged irregularities in the examination."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."