കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യസംസ്കരണ വ്യവസായ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജിവെച്ചു. ബിട്ടു സമർപ്പിച്ച രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി കഴിഞ്ഞ ജൂണിൽ പൂർത്തിയായിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരരംഗത്തിറങ്ങുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിസഭയിൽ നിന്നുള്ള ഈ പിന്മാറ്റമെന്നാണ് സൂചന.
ആം ആദ്മി പാർട്ടി ഭരണത്തിലുള്ള പഞ്ചാബിൽ പാർട്ടി അടിത്തറ ശക്തമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളിൽ ബിട്ടു നിലവിൽ സജീവമാണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിങ്ങിന്റെ പേരമകനായ അദ്ദേഹം 2024 മാർച്ച് മാസത്തിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
തുടർന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലുധിയാനയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ തുടർന്ന്, കെ.സി. വേണുഗോപാൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിഞ്ഞു വന്ന രാജസ്ഥാനിലെ സീറ്റിൽ നിന്ന് അദ്ദേഹത്തെ ബിജെപി രാജ്യസഭയിലെത്തിക്കുകയും മന്ത്രിസ്ഥാനം നൽകുകയുമായിരുന്നു.
അടുത്തിടെ, നടൻ ദിൽജിത്ത് ദോസാഞ്ച് കേന്ദ്രകഥാപാത്രമായ 'സത്‌ലുജ്' എന്ന ചിത്രത്തെ പരസ്യമായി വിമർശിച്ചുകൊണ്ട് ബിട്ടു വാർത്തകളിൽ നിറഞ്ഞിരുന്നു. പഞ്ചാബിലെ സിഖ് നേതാക്കൾ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്ത വിഷയത്തിൽ, ചിത്രം "തീ കൊളുത്താനുള്ള ശ്രമമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹിന്ദുക്കൾ, സിഖുകാർ, ദലിതർ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നീ നാല് പ്രധാന വോട്ട് ബാങ്കുകളെ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ ഉറച്ച നിലപാടുകൾ വിലയിരുത്തപ്പെടുന്നത്.
Union Minister of State for Railways Ravneet Singh Bittu has resigned from the Union Cabinet. Acting on the advice of Prime Minister Narendra Modi, President Droupadi Murmu accepted his resignation with immediate effect. His resignation follows the completion of his Rajya Sabha tenure as a Member of Parliament
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."