HOME
DETAILS

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

  
Web Desk
July 25, 2026 | 2:23 AM

Srikar Reddy named Indias next Ambassador to Qatar

ദോഹ : ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഇന്ത്യൻ വിദേശകാര്യ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനായ ഡോ. കെ. ശ്രീകർ റെഡ്ഡിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അംബാസഡർ വിപുലിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2001 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. ശ്രീകർ റെഡ്ഡി നിലവിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലാണ്. അദ്ദേഹം ഉടൻ തന്നെ ദോഹയിൽ ചുമതലയേൽക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി സ്വദേശിയായ ഡോ. ശ്രീകർ റെഡ്ഡി വരംഗലിലെ കാകതീയ മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ശേഷമാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്നത്. ജർമനി, സ്വിറ്റ്സർലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളിലും ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2011 മുതൽ 2014 വരെ ഹൈദരാബാദിലെ റീജണൽ പാസ്‌പോർട്ട് ഓഫീസറായിരുന്ന അദ്ദേഹം അന്നത്തെ ആന്ധ്രാപ്രദേശിലെ പാസ്‌പോർട്ട് സേവനങ്ങളിൽ വിവിധ പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.

സാൻ ഫ്രാൻസിസ്കോയിലെ നിയമനത്തിന് മുമ്പ് വാണിജ്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), ഇന്ത്യ-മൗറീഷ്യസ് സി.ഇ.പി.എ എന്നിവയുടെ ചർച്ചകളിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ബ്രിട്ടനുമായും ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്കും നേതൃത്വം നൽകിയിരുന്നു.

ഈ നിയമനത്തോടെ ഖത്തറിൽ ഇന്ത്യയുടെ അംബാസഡറാകുന്ന രണ്ടാമത്തെ തെലങ്കാന സ്വദേശിയാകും ഡോ. ശ്രീകർ റെഡ്ഡി. 1983 മുതൽ 1986 വരെ ഖത്തറിലെ ഇന്ത്യൻ അംബാസഡറായിരുന്ന പരേതനായ പ്രൊഫ. ദൊറൈ ബഷീറുദ്ദീനിന് ശേഷമാണ് ഈ നേട്ടം. ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്ന് ഖത്തറിലാണുള്ളത്. അവരിൽ ഗണ്യമായൊരു വിഭാഗം തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

English summary : The Government of India (GoI) has appointed Dr K Srikar Reddy as the next Ambassador to the State of Qatar, the Ministry of External Affairs (MEA) announced on Friday, July 24.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  4 hours ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  4 hours ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  12 hours ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  12 hours ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  13 hours ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  13 hours ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  13 hours ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  14 hours ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  14 hours ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  15 hours ago

No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  17 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  18 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  18 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  18 hours ago