
പ്രധാനമന്ത്രി എത്തുന്നു; കരിപ്പൂരില്‍ റണ്‍വേ നിയന്ത്രണം രണ്ടു ദിവസത്തേക്ക് ഒഴിവാക്കി
കൊണ്ടോട്ടി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മുന്‍ നിര്‍ത്തി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ നിര്‍ത്തിവച്ച് അടച്ചിട്ട റണ്‍വേ രണ്ടു ദിവസം തുറന്ന് കൊടുക്കുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിനും, ഹെലികോപ്റ്ററിനും വേണ്ടി മാത്രം 24, 25 തിയതികളിലാണ് റണ്‍വേ നിയന്ത്രണം നീക്കുന്നത്. മഴകാരണം റണ്‍വേ നവീകരണത്തിലെ ടാറിങ് ജോലികള്‍ കഴിഞ്ഞ മെയ് 15നാണ് നിര്‍ത്തിവച്ചത്. തുടര്‍ന്ന് ഈ മാസം 20ന് പ്രവൃത്തികള്‍ തുടങ്ങാനായിരുന്നു തീരുമാനം.
ജോലികള്‍ ആരംഭിച്ചാല്‍ പ്രധാനമന്ത്രിയുടെ യാത്രക്ക് റണ്‍വേ തടസമാകുമെന്ന് വിലയിരുത്തി പ്രവൃത്തികള്‍ നീട്ടുകയായിരുന്നു. എന്നാല്‍ ഇടവിട്ട മഴയായതിനാല്‍ പ്രവൃത്തികള്‍ സുഗമമായി നടത്താനാവാത്തതാണ് ജോലികള്‍ നീട്ടിയതെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ വിശദീകരണം.
നവീകരണം നടക്കുന്നതിനാല്‍ പകല്‍ 12 മുതല്‍ രാത്രി എട്ടു വരെ റണ്‍വേ നിലവില്‍ അടച്ചിടുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനമെത്തുന്നതിനാല് ഇതും ഒഴിവാക്കിയിട്ടുണ്ട്. കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയാവാത്തതിനാലാണ് പകല്‍ 12 മുതല്‍ രാത്രി എട്ടു വരെ റണ്‍വേ കഴിഞ്ഞ ജൂണ്‍ മുതല്‍ അടച്ചിടുന്നത്.
മഴമൂലം റണ്‍വേ റീ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നില്ലെങ്കിലും അനുബന്ധ ജോലികളുള്ളതിനാലാണ് നിയന്ത്രണം തുടരുന്നത്. എന്നാല്‍ പ്രധാനമന്ത്രി വന്നുപോകുന്ന ദിവസങ്ങളില്‍ ഈ പ്രവൃത്തികളടക്കം പൂര്‍ണമായും നിര്‍ത്തിവച്ച് വിമാനത്തിന് റണ്‍വേ തുറന്നു കൊടുക്കാനാണ് എയര്‍പോര്‍ട്ട് അതോറിട്ടിയുടെ തീരുമാനം.
ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് വൈകിട്ട് മൂന്നരയോടെയാണ് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുക. പിന്നീട് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടേക്ക് പോവും. 25ന് വൈകിട്ട് 5.30ന് കരിപ്പൂര്‍ വഴിയാണ് മടക്കം. വിമാനത്താവളത്തിന്റെ സുരക്ഷ വെള്ളിയാഴ്ച മുതല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഏറ്റെടുക്കും. പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കായ് ട്രയല്‍ റണ്ണും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ
Kerala
• a month ago
ദുബൈയില്‍ പാര്ക്കിന് ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍
uae
• a month ago
കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ
Kerala
• a month ago
കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ
Kerala
• a month ago
'മുസ്ലിം മുക്ത ഭാരതം സ്വപ്നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്
National
• a month ago
ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്
National
• a month ago
മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• a month ago
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര് ചികിത്സയില്‍
Kerala
• a month ago
ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• a month ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• a month ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• a month ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• a month ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• a month ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• a month ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• a month ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• a month ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• a month ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• a month ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• a month ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• a month ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• a month ago