HOME
DETAILS

ശമ്പള, ആനുകൂല്യ നിയന്ത്രണം: സഊദി ഖജനാവിന് 79 ബില്ല്യണ്‍ റിയാല്‍ ലാഭമെന്ന് കണക്കുകള്‍

  
Web Desk
September 30 2016 | 08:09 AM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%86%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

റിയാദ്: മന്ത്രിമാരുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടേയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറയ്ക്കുകയും താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്ത നടപടിയെ തുടര്‍ന്നു വന്‍ ലാഭമായിരിക്കും ഖജനാവിന് ഉണ്ടാവുകയെന്ന് വിലയിരുത്തല്‍. മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും രാജ്യത്തെ ഉന്നതാധികാര സഭയായ ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ 15 ശതമാനം വെട്ടികുറയ്ക്കുകയും മറ്റു സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ നടപടി ഖജനാവിന് താല്‍ക്കാലിക ആശ്വാസം ഉണ്ടാകുമെന്ന കണക്കുകളാണ് പുറത്തുവരുന്നത്.

സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ശമ്പള, ആനുകൂല്യ വെട്ടികുറക്കലിന് പുറമേ, ഇതുവരെ നടന്നിരുന്നത് പോലെയുള്ള സാമ്പത്തിക ചിലവുകള്‍ കര്‍ശനമായി ചുരുക്കണം. കൂടാതെ മൊബൈല്‍ ടെലിഫോണ്‍ മറ്റു വ്യക്തിഗത ബില്ലുകള്‍ സ്വന്തമായി അടക്കണമെന്നും സര്‍ക്കാര്‍ ഓഫിസുകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വരെ താത്കാലികമായി തടയുകയും ചെയ്തിട്ടുണ്ട്. എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നത് തടയാനായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സഊദി ഭരണകൂടം നിര്‍ബന്ധിതമായത്.

എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതടക്കമുള്ള പുതിയ തീരുമാനങ്ങള്‍ വാണിജ്യ മേഖലകളില്‍ കടുത്ത മാന്ദ്യം ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വരുമാനത്തില്‍ കുറവുണ്ടാകുന്നതോടെ സ്വദേശി കുടുംബങ്ങള്‍ ചെലവ് ചുരുക്കല്‍ പ്രക്രിയകളിലേക്ക് കടക്കുമെന്നും ഇത് ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ 25 മുതല്‍ 30 ശതമാനം വരെ കച്ചവടം കുറയ്ക്കാനും ഇടയാക്കുമെന്ന് വിലയിരുത്തുന്നുണ്ട്. എന്നാല്‍, അടുത്ത കാലങ്ങളില്‍ തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്ക് തന്നെ തിരിച്ചു വരുമെന്നും കൂടുതല്‍ ശക്തിയോടെ സാമ്പത്തിക രംഗം തുടരുമെന്നും വിലയിരുത്തുന്നവരുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  4 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  4 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  4 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  4 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  4 days ago