HOME
DETAILS

ജയലളിതയുടെ വേര്‍പാട്: ദുഃഖത്തിലാണ്ട് അതിര്‍ത്തിഗ്രാമങ്ങള്‍

  
backup
December 07, 2016 | 12:25 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%81

തൊടുപുഴ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടില്‍ അതിര്‍ത്തിഗ്രാമങ്ങള്‍ ദുഃഖത്തിലാണ്ടു. തമിഴ് ജനത തിങ്ങിപ്പാര്‍ക്കുന്ന ചിന്നാര്‍, മറയൂര്‍, മൂന്നാര്‍, ദേവികുളം, ശാന്തമ്പാറ, നെടുങ്കണ്ടം, കട്ടപ്പന, കമളി, ഉപ്പുതറ, കോവിലൂര്‍, വട്ടവട, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ അനുശോചന സമ്മേളനങ്ങളും മൗനജാഥകളും നടന്നു.
ഇടുക്കിയില്‍ വേരുറപ്പിക്കാനുള്ള എ.ഐ.എ.ഡി.എം.കെയുടെ ശ്രമത്തിനിടെയാണഉ ജയലളിതയുടെ വിയോഗം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റപ്പെടുത്തിയിട്ടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ മൂന്നു പഞ്ചായത്ത് അംഗങ്ങളെ ഉണ്ടാക്കിയെടുത്തു. തോട്ടം മേഖലയില്‍ ജയലളിത പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. മറയൂരില്‍ ബാലകൃഷ്ണനും ദേവികുളത്ത് ഭാഗ്യലക്ഷ്മിയും പീരുമേട്ടില്‍ പ്രവീണയുമാണു ജയലളിതയുടെ പാര്‍ട്ടിയുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ദേവികുളം നിയോജക മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാന്‍ വേണ്ട സഹായങ്ങള്‍ അമ്മ വാഗ്ദാനം ചെയ്തിരുന്നതായി എ.ഐ.എ.ഡി.എം.കെ ജില്ലാ പ്രസിഡന്റ് സോമന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
മുന്‍കരുതല്‍ എന്ന നിലയില്‍ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇടുക്കി എ.ആര്‍ ക്യാംപിലെ പൊലിസുകാര്‍ക്കു പുറമെ കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നും പ്രത്യേക പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കാഞ്ഞാര്‍, ഇടുക്കി, കഞ്ഞിക്കുഴി സി.ഐമാര്‍ക്കാണു സുരക്ഷാ ക്രമീകരണ ചുമതല നല്‍കിയിട്ടുള്ളത്. കൂടാതെ ഇടുക്കി, കരിമണല്‍, മുരിക്കാശ്ശേരി, കുളമാവ് എന്നീ സ്റ്റേഷനിലെ എസ്.ഐമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 190 പൊലിസുകാരെ മൂന്നാറിലും പരിസര പ്രദേശത്തും സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ചുമതലപ്പെടുത്തി. ഇന്നലെ അതിര്‍ത്തിപ്രദേശങ്ങളിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
അതിര്‍ത്തി മേഖലകളിലെ ആദിവാസി ഊരുകളില്‍ ജയലളിതയുടെ നിര്യാണത്തില്‍ ദുഃഖം അണപൊട്ടിയൊഴുകി. തൊഴിലുറപ്പു ജോലിയും വനവിഭവങ്ങള്‍ ശേഖരിക്കുന്നതും ഇന്നലെ അവര്‍ ഒഴിവാക്കി. ഇരുട്ടളക്കുടി, ചിന്നപ്പാറക്കുടി, ചമ്പല്‍ക്കാട്, ആലംപട്ടി, കുമളിയിലെ മന്നാക്കുടി എന്നിവിടങ്ങളിലും ദുഃഖാചരണം നടന്നു. പലരും ഉപവാസവുമിരുന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാകര്‍മങ്ങള്‍ നടന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായ വാല്‍പ്പാറ പങ്കിടുന്ന ഇടമലക്കുടി ആദിവാസിഗ്രാമങ്ങളും ജയലളിതയുടെ വിയോഗത്തില്‍ ദുഃഖത്തിലാണ്ടു.
തമിഴ്ജനത കൂടുതല്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ ഇന്നലെ വാഹനഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു. ജയലളിതയുടെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം നല്‍കുന്ന തൊഴിലാളി സംഘടനയായ അണ്ണാ തൊഴില്‍ സംഘം തോട്ടം മേഖലയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ എത്തിയ സഞ്ചാരികള്‍ വലഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  14 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  14 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  14 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  14 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  14 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  14 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  14 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  14 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  14 days ago