HOME
DETAILS

അന്യനാട്ടിലെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ചന്ദ്രലേഖ

  
backup
December 07, 2016 | 12:35 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%a4

അരൂര്‍: സൗജന്യ വിസയില്‍  ജോലിക്കായി ദുബൈയിലെത്തിയ വീട്ടമ്മയെ ഏജന്റ് അടിമവേലക്ക് വിറ്റതായി പരാതി. വീട്ടില്‍നിന്ന് അവര്‍ ആവശ്യപ്പെട്ട പണം അയച്ച് കൊടുത്തതിനാല്‍ ഇവര്‍ നാട്ടില്‍ തിരിച്ചെത്തി. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെളീപറമ്പില്‍ ചന്ദ്രലേഖയാണ് ദുരിതത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയത്.  ചേര്‍ത്തല സ്വദേശി ഷീലയാണ് തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ പോകുന്നതിന് ആവശ്യമായ ഏര്‍പ്പടുകള്‍ ചെയ്തത്. ദുബായില്‍ എത്തിയ ചന്ദ്രലേഖയെ പാലക്കാട് സ്വദേശിയായ രത്‌നകലയാണ്  ദുബായില്‍ സ്വീകരിച്ചത്. രത്‌നകല ഇവരെ ഒരു വീട്ടീല്‍ ജോലിക്ക് കൊണ്ടുചെന്നാക്കി.എന്നാല്‍ താന്‍ വന്നത് വീട്ടുജോലിക്കല്ല എന്നു പറഞ്ഞ ചന്ദ്രലേഖയെ വീട്ടുകാര്‍ രത്‌നകലയുടെ റിക്രൂട്ടിംഗ് ഓഫീസിലെത്തിച്ചു.
  മറ്റൊരു ജോലി വാഗ്ദാനം ചെയ്ത് അവിടെനിന്ന് ഇവരെ രണ്ട് ഹൈദരാബാദുകാരുമായി ഒമാനിലെ ഒരു വീട്ടിലെത്തിച്ചു. പതിനൊന്ന് അംഗങ്ങളുള്ള വീട്ടില്‍ ജോലാഭാരം കൊണ്ട് ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ലായിരുന്നുവെന്ന് ചന്ദ്രലേഖ പറഞ്ഞു. ഇവിടെനിന്ന് രക്ഷപെടുന്ന ആഗ്രഹവുമായി നടക്കുമ്പോള്‍ ഒരുദിവസം  കാറുകഴുകുമ്പോള്‍ കാറില്‍നിന്ന് പാസ്‌പോര്‍ട്ട് കിട്ടി. അതുമായി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വഴിയില്‍വച്ച് ഒരു പോലീസ് ഓഫീസര്‍ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.
  സ്റ്റേഷനില്‍നിന്ന് എംബസിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സാദ്ധ്യമല്ലന്നും പകരം ഏജന്‍സിക്ക് മാത്രമേ കൈമാറാന്‍ സാധിക്കൂ എന്ന് ഓഫീസര്‍ പറഞ്ഞു. ചന്ദ്രലേഖയെ സ്വീകരിച്ച ഏജന്‍സി ഒരുമാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. ഒരുദിവസം ഒരു ബ്രഡ് മാത്രമാണ് ഏജന്‍സി ഇവര്‍ക്ക് നല്‍കിയിരുന്നത്. പകല്‍ മുഴുവന്‍ സമയവും പൂട്ടിയിടുമായിരുന്നു. എട്ട്  പേര്‍ മുറിയിലുണ്ടായിരുന്നു.കൂട്ടത്തിലുണ്ടായിരുന്ന മണിപൂരികളുടെ സഹായത്തോടെ നാട്ടിലുള്ള ഭര്‍ത്താവിനെ വിളിക്കുകയും അതനുസരിച്ച് ഇന്‍ഡ്യന്‍ എംബസിയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് പോരുന്നതിന് വഴി തെളിഞ്ഞത്.
  സമീപ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികള്‍ കയറില്‍ കെട്ടിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇവിടെ താമസിച്ചിരുന്ന മലയാളികളുടെ സഹായത്തോടെ വീട്ടില്‍ എത്താന്‍ സാധിച്ചത്. ദുബായിലെ ഏജന്‍സിയില്‍നിന്ന് ഷീല വാങ്ങിയ ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപാ നല്‍കയ ശേഷമാണ് ചന്ദ്രലേഖയെ വീട്ടിലേക്ക് വിടുന്നതിന് ഏജന്‍സി സമ്മതിച്ചത്.       



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  19 minutes ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  32 minutes ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  an hour ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  an hour ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  2 hours ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  3 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  3 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  4 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  4 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  4 hours ago