HOME
DETAILS

അന്യനാട്ടിലെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ചന്ദ്രലേഖ

  
backup
December 07, 2016 | 12:35 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%a4

അരൂര്‍: സൗജന്യ വിസയില്‍  ജോലിക്കായി ദുബൈയിലെത്തിയ വീട്ടമ്മയെ ഏജന്റ് അടിമവേലക്ക് വിറ്റതായി പരാതി. വീട്ടില്‍നിന്ന് അവര്‍ ആവശ്യപ്പെട്ട പണം അയച്ച് കൊടുത്തതിനാല്‍ ഇവര്‍ നാട്ടില്‍ തിരിച്ചെത്തി. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെളീപറമ്പില്‍ ചന്ദ്രലേഖയാണ് ദുരിതത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയത്.  ചേര്‍ത്തല സ്വദേശി ഷീലയാണ് തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ പോകുന്നതിന് ആവശ്യമായ ഏര്‍പ്പടുകള്‍ ചെയ്തത്. ദുബായില്‍ എത്തിയ ചന്ദ്രലേഖയെ പാലക്കാട് സ്വദേശിയായ രത്‌നകലയാണ്  ദുബായില്‍ സ്വീകരിച്ചത്. രത്‌നകല ഇവരെ ഒരു വീട്ടീല്‍ ജോലിക്ക് കൊണ്ടുചെന്നാക്കി.എന്നാല്‍ താന്‍ വന്നത് വീട്ടുജോലിക്കല്ല എന്നു പറഞ്ഞ ചന്ദ്രലേഖയെ വീട്ടുകാര്‍ രത്‌നകലയുടെ റിക്രൂട്ടിംഗ് ഓഫീസിലെത്തിച്ചു.
  മറ്റൊരു ജോലി വാഗ്ദാനം ചെയ്ത് അവിടെനിന്ന് ഇവരെ രണ്ട് ഹൈദരാബാദുകാരുമായി ഒമാനിലെ ഒരു വീട്ടിലെത്തിച്ചു. പതിനൊന്ന് അംഗങ്ങളുള്ള വീട്ടില്‍ ജോലാഭാരം കൊണ്ട് ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ലായിരുന്നുവെന്ന് ചന്ദ്രലേഖ പറഞ്ഞു. ഇവിടെനിന്ന് രക്ഷപെടുന്ന ആഗ്രഹവുമായി നടക്കുമ്പോള്‍ ഒരുദിവസം  കാറുകഴുകുമ്പോള്‍ കാറില്‍നിന്ന് പാസ്‌പോര്‍ട്ട് കിട്ടി. അതുമായി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വഴിയില്‍വച്ച് ഒരു പോലീസ് ഓഫീസര്‍ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.
  സ്റ്റേഷനില്‍നിന്ന് എംബസിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സാദ്ധ്യമല്ലന്നും പകരം ഏജന്‍സിക്ക് മാത്രമേ കൈമാറാന്‍ സാധിക്കൂ എന്ന് ഓഫീസര്‍ പറഞ്ഞു. ചന്ദ്രലേഖയെ സ്വീകരിച്ച ഏജന്‍സി ഒരുമാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. ഒരുദിവസം ഒരു ബ്രഡ് മാത്രമാണ് ഏജന്‍സി ഇവര്‍ക്ക് നല്‍കിയിരുന്നത്. പകല്‍ മുഴുവന്‍ സമയവും പൂട്ടിയിടുമായിരുന്നു. എട്ട്  പേര്‍ മുറിയിലുണ്ടായിരുന്നു.കൂട്ടത്തിലുണ്ടായിരുന്ന മണിപൂരികളുടെ സഹായത്തോടെ നാട്ടിലുള്ള ഭര്‍ത്താവിനെ വിളിക്കുകയും അതനുസരിച്ച് ഇന്‍ഡ്യന്‍ എംബസിയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് പോരുന്നതിന് വഴി തെളിഞ്ഞത്.
  സമീപ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികള്‍ കയറില്‍ കെട്ടിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇവിടെ താമസിച്ചിരുന്ന മലയാളികളുടെ സഹായത്തോടെ വീട്ടില്‍ എത്താന്‍ സാധിച്ചത്. ദുബായിലെ ഏജന്‍സിയില്‍നിന്ന് ഷീല വാങ്ങിയ ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപാ നല്‍കയ ശേഷമാണ് ചന്ദ്രലേഖയെ വീട്ടിലേക്ക് വിടുന്നതിന് ഏജന്‍സി സമ്മതിച്ചത്.       



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലേക്ക് എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം ഐസൊലേഷന്‍ റണ്‍വേയില്‍

Kerala
  •  14 days ago
No Image

മഴക്കാലമാണ്: വാഹനങ്ങളുടെ കാര്യത്തില്‍ വേണം പ്രത്യേക ശ്രദ്ധ

Kerala
  •  14 days ago
No Image

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അയോഗ്യതയെന്ന ചട്ടം ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

National
  •  14 days ago
No Image

ലൈസന്‍സ് ഇല്ലാതെ വിമാനം പറത്തിയത് 17 വര്‍ഷം; 900 ത്തിലധികം വിമാനങ്ങള്‍, എയര്‍ കാനഡ പൈലറ്റ് അറസ്റ്റില്‍

Kerala
  •  14 days ago
No Image

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ കൂട്ടവെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു, 9 പേര്‍ക്ക് ഗുരുതര പരുക്ക്

International
  •  14 days ago
No Image

ലോകകപ്പ് ആവേശം; ബ്രസീല്‍ ഗോളടിച്ചാല്‍ മഞ്ഞള്‍പ്പൊടി, അര്‍ജന്റീനക്ക് പായസം മിക്‌സ്, ഉപഭോക്താക്കള്‍ക്ക് വേറിട്ട ഓഫറുകളുമായി സപ്ലൈകോ

Kerala
  •  14 days ago
No Image

വയനാട്ടില്‍ 5 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; രോഗബാധിതര്‍ എട്ടായി

Kerala
  •  14 days ago
No Image

മമതക്ക് വീണ്ടും തിരിച്ചടി;  രാജ്യസഭാംഗം സുഷ്മിത ദേവ് രാജിവെച്ചു

National
  •  14 days ago
No Image

ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടി; ഹാര്‍ദിക് പാണ്ഡ്യയും അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

Cricket
  •  14 days ago
No Image

നാളെയും മറ്റന്നാളും മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  14 days ago