HOME
DETAILS

അന്യനാട്ടിലെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ചന്ദ്രലേഖ

  
backup
December 07 2016 | 00:12 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%a4

അരൂര്‍: സൗജന്യ വിസയില്‍  ജോലിക്കായി ദുബൈയിലെത്തിയ വീട്ടമ്മയെ ഏജന്റ് അടിമവേലക്ക് വിറ്റതായി പരാതി. വീട്ടില്‍നിന്ന് അവര്‍ ആവശ്യപ്പെട്ട പണം അയച്ച് കൊടുത്തതിനാല്‍ ഇവര്‍ നാട്ടില്‍ തിരിച്ചെത്തി. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെളീപറമ്പില്‍ ചന്ദ്രലേഖയാണ് ദുരിതത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയത്.  ചേര്‍ത്തല സ്വദേശി ഷീലയാണ് തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ പോകുന്നതിന് ആവശ്യമായ ഏര്‍പ്പടുകള്‍ ചെയ്തത്. ദുബായില്‍ എത്തിയ ചന്ദ്രലേഖയെ പാലക്കാട് സ്വദേശിയായ രത്‌നകലയാണ്  ദുബായില്‍ സ്വീകരിച്ചത്. രത്‌നകല ഇവരെ ഒരു വീട്ടീല്‍ ജോലിക്ക് കൊണ്ടുചെന്നാക്കി.എന്നാല്‍ താന്‍ വന്നത് വീട്ടുജോലിക്കല്ല എന്നു പറഞ്ഞ ചന്ദ്രലേഖയെ വീട്ടുകാര്‍ രത്‌നകലയുടെ റിക്രൂട്ടിംഗ് ഓഫീസിലെത്തിച്ചു.
  മറ്റൊരു ജോലി വാഗ്ദാനം ചെയ്ത് അവിടെനിന്ന് ഇവരെ രണ്ട് ഹൈദരാബാദുകാരുമായി ഒമാനിലെ ഒരു വീട്ടിലെത്തിച്ചു. പതിനൊന്ന് അംഗങ്ങളുള്ള വീട്ടില്‍ ജോലാഭാരം കൊണ്ട് ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ലായിരുന്നുവെന്ന് ചന്ദ്രലേഖ പറഞ്ഞു. ഇവിടെനിന്ന് രക്ഷപെടുന്ന ആഗ്രഹവുമായി നടക്കുമ്പോള്‍ ഒരുദിവസം  കാറുകഴുകുമ്പോള്‍ കാറില്‍നിന്ന് പാസ്‌പോര്‍ട്ട് കിട്ടി. അതുമായി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വഴിയില്‍വച്ച് ഒരു പോലീസ് ഓഫീസര്‍ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.
  സ്റ്റേഷനില്‍നിന്ന് എംബസിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സാദ്ധ്യമല്ലന്നും പകരം ഏജന്‍സിക്ക് മാത്രമേ കൈമാറാന്‍ സാധിക്കൂ എന്ന് ഓഫീസര്‍ പറഞ്ഞു. ചന്ദ്രലേഖയെ സ്വീകരിച്ച ഏജന്‍സി ഒരുമാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. ഒരുദിവസം ഒരു ബ്രഡ് മാത്രമാണ് ഏജന്‍സി ഇവര്‍ക്ക് നല്‍കിയിരുന്നത്. പകല്‍ മുഴുവന്‍ സമയവും പൂട്ടിയിടുമായിരുന്നു. എട്ട്  പേര്‍ മുറിയിലുണ്ടായിരുന്നു.കൂട്ടത്തിലുണ്ടായിരുന്ന മണിപൂരികളുടെ സഹായത്തോടെ നാട്ടിലുള്ള ഭര്‍ത്താവിനെ വിളിക്കുകയും അതനുസരിച്ച് ഇന്‍ഡ്യന്‍ എംബസിയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് പോരുന്നതിന് വഴി തെളിഞ്ഞത്.
  സമീപ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികള്‍ കയറില്‍ കെട്ടിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇവിടെ താമസിച്ചിരുന്ന മലയാളികളുടെ സഹായത്തോടെ വീട്ടില്‍ എത്താന്‍ സാധിച്ചത്. ദുബായിലെ ഏജന്‍സിയില്‍നിന്ന് ഷീല വാങ്ങിയ ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപാ നല്‍കയ ശേഷമാണ് ചന്ദ്രലേഖയെ വീട്ടിലേക്ക് വിടുന്നതിന് ഏജന്‍സി സമ്മതിച്ചത്.       



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  4 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  4 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  4 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  4 days ago